മോദിയുടെ റോഡ് ഷോയ്ക്ക് വിദ്യാര്‍ഥികള്‍; പ്രധാനധ്യാപകനും അധ്യാപകര്‍ക്കുമെതിരേ നടപടി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം. പ്രധാനധ്യാപകനെതിരേയും കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകര്ക്കെതിരേയുമാണ് നടപടി. 24 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായ്ബാബ കോളനി ജങ്ഷനില്‍ സ്കൂള്‍ യൂനിഫോമും ഹനുമാന് വേഷവും ധരിച്ച് 50ഓളം
വിദ്യാര്‍ഥികളാണ് അധ്യാപകര്‍ക്കൊപ്പം എത്തിയത്. ശ്രീ സായിബാബ വിദ്യാലയ അധികൃതര്‍ ആവശ്യപ്പെട്ടതിനാലാണ് റോഡ്ഷോയില്‍ പങ്കെടുത്തതെന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ, കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതായി റിപോര്‍ട്ട് നല്കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപോര്‍ട്ട് നല്‍കാനും സ്കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര് മുത്തരസന്‍ പറഞ്ഞു. അതേസമയം, റോഡ് ഷോയുടെ സമാപനത്തില്‍ 1998ലെ ബോംബ് സ്ഫോടനത്തില്‍ മരണപ്പെട്ടവര്‍ക്ക് മോദി ആദരമര്പ്പിച്ചതിനെതിരേ ഡിഎംകെ രംഗത്തെത്തി. ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും മോദി ആദരം അര്‍പ്പിക്കുമോയെന്ന് ഡിഎംകെ വക്താവ് ശരവണന് അണ്ണാദുരൈ ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ തമിഴ്നാട്ടില്‍ വിജയിക്കില്ലെന്ന് ഡിഎംകെ ഐടി വിങ് പ്രതികരിച്ചു.
RELATED STORIES
വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMT