500 രൂപയ്ക്ക് ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട്: 'ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് സ്വകാര്യ ലാബുകാര്‍ മനസ്സിലാക്കണ' മെന്ന് മുഖ്യമന്ത്രി
ഡബിള്‍ മാസ്ക് നിര്‍ബന്ധം; ഫലപ്രഖ്യാപത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനം പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യന്ത്രി
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 500 രൂപ നിരക്കില്‍ ടെസ്റ്റ് ചെയ്യില്ലെന്ന ചില സ്വകാര്യ ലാബുകളുടെ നിലപാടിനെതിരേ മുഖ്യമന്ത്രി. ഇത് ഒരു അസാധാരണ സാഹചര്യമാണ്. നിരക്ക് കൂടിയ ട്രൂനാറ്റിന് ചിലര്‍ പ്രേരിപ്പിച്ചതായി അറിയുന്നു. ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് സ്വകാര്യ ലാബുകാര്‍ മനസ്സിലാക്കണം. ഈ നില സ്വകാര്യ ലാബുകാര്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരും. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 240 രൂപയാണ്, മനുഷ്യ വിഭവശേഷി കണക്കിലെത്താണ് 500 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിശദമായ പഠനത്തിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. അവരവരുടെ രീതി ശരിയല്ല, നിഷേധാത്മകമായ നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡബിള്‍ മാസ്ക് നിര്‍ബന്ധമാണ്. പരമാവധി എഎന്‍95 മാസ്ക് ഉപയോഗിക്കണം. ഫലപ്രഖ്യാപത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനം പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യന്ത്രി അഭിപ്രായപ്പെട്ടു.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT