- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന് ശാത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വിദൂര നിയന്ത്രിത സംവിധാനവും നിര്‍മ്മിത ബുദ്ധിയും

തെഹ്റാന്: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായിരുന്ന മുഹ്സിന് ഫക്രിസാദെയെ വധിക്കാന്‍ ഉപഗ്രഹ സേവനവും നിര്‍മ്മിത ബുദ്ധിയും ഉപയാഗിച്ചതായി ഇറാന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. കൊലപാതകം നടത്താനായി സാറ്റലൈറ്റ് ഉപകരണം വഴി നിയന്ത്രിക്കുന്ന നൂതന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചതായി ഇസ്ലാമിക് വിപ്ലവ ഗാര്‍ഡ് (ഐആര്‍ജിസി) വക്താവ് സെക്കന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ റമസാന്‍ ശരീഫ് അഭിപ്രായപ്പെട്ടു. കൃത്രിമ ബുദ്ധിയും (ഐ.ഐ) മുഖം തിരിച്ചറിയല്‍ സംവിധാനവും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഐആര്‍ജിസി ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സര്‍ദാര്‍ അലി ഫദവി പറഞ്ഞതായും ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇറാനിയന്‍ സ്റ്റുഡന്റ്സ് ന്യൂസ് ഏജന്‍സി (ഇസ്ന) റിപ്പോര്‍ട്ട് ചെയ്തു.
സംഭവസ്ഥലത്ത് അക്രമികളാരും ഉണ്ടായിരുന്നില്ലെന്നും സാറ്റലൈറ്റ് വഴി നിയന്ത്രിച്ച ഒരു യന്ത്രത്തോക്കാണ് മുഹ്സിന് ഫക്രിസാദെയുടെ മുഖം തിരിച്ചറിഞ്ഞ് ലക്ഷ്യം വെച്ചതെന്നും സര്‍ദാര്‍ അലി ഫദവി പറഞ്ഞു. ഇറാന് ആണവ പദ്ധതിയുടെ സൂത്രധാരനായ ശാസ്ത്രജ്ഞന് നവംബര്‍ 27 ന് വെള്ളിയാഴ്ച ഉച്ചക്കാണ് വെടിയേറ്റ് മരിച്ചത്. തലസ്ഥാനമായ തെഹ്റാന് കിഴക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. വെടിവെയ്പും സ്ഫോടനവും ഒരേ സമയം നടത്തിയ അത്യാധുനിക ആക്രമണമാണിതെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന് മാധ്യമങ്ങള്‍ പറയുന്നത്.
RELATED STORIES
സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം...
25 July 2025 9:47 AM GMTജയിൽ ചാടിയ സൗമ്യക്കൊലകേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന...
25 July 2025 9:26 AM GMT'ഡോക്ടര്‍, എന്റെ മുടി വീണ്ടും വളരുമോ?'; ഗസയെ വരിഞ്ഞുമുറുക്കി ക്ഷാമം
25 July 2025 9:17 AM GMTഎല്ലാം പേപ്പറിലെഴുതിയ സുരക്ഷ; ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍...
25 July 2025 8:11 AM GMT'ഡിജിറ്റല്‍ ഉള്ളടക്കം മാന്യതയുടെതായിരിക്കണം'; അശ്ലീല ഉള്ളടക്കമുള്ള...
25 July 2025 7:44 AM GMTജോര്‍ജ് ഇബ്രാഹീം അബ്ദുല്ല ജയില്‍ മോചിതനായി; 41 വര്‍ഷത്തിന് ശേഷം...
25 July 2025 7:39 AM GMT