Latest News

രാമക്ഷേത്രം: കമല്‍നാഥിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

രാമക്ഷേത്രം: കമല്‍നാഥിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: അയോദ്ധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ കോടതി വിധിയുടെ പിന്‍ബലത്തില്‍ നിര്‍മിക്കുന്ന രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സ്വീകരിച്ച സമീപനത്തോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മധ്യപ്രദേശിലെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിംഗും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയും മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ നിസ്സംഗ നിലപാട് സ്വീകരിച്ചും കോണ്‍ഗ്രസ്സിന്റെ മുന്‍ നേതാക്കളും പ്രധാനമന്ത്രിമാരും അക്ഷന്തവ്യമായ കുറ്റമാണ് ചെയ്തത്. ഇതുപയോഗിച്ചാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ വളര്‍ച്ച നേടിയത്. സംഘ്പരിവാര്‍ തകര്‍ത്ത ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കും എന്ന വാദ്ഗാനം പാലിക്കാനും കോണ്‍ഗ്രസ്സിനായില്ല. ഇത് ഇന്ത്യയിലെ ന്യൂനപക്ഷ, മതേതര ജനവിഭാഗങ്ങളെ കോണ്‍ഗ്രസ്സിനെതിരാക്കി മാറ്റിയ ചരിത്രം കോണ്‍ഗ്രസ് നേതൃത്വം മറന്നു പോകരുത്. അന്നുണ്ടായ തിരിച്ചടിയില്‍ നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഇപ്പോഴും തിരിച്ച് കയറാന്‍ ആയിട്ടില്ല. ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ പാര്‍ട്ടി തകര്‍ന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ വച്ച് കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത തകര്‍ത്തിരുന്നു.

പിന്നീട് കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തെരെഞ്ഞടുക്കപ്പെട്ട ശേഷം ബാബരി മസ്ജിദ് സംബന്ധിച്ച് പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകളില്‍ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞ സാഹചര്യവും സംഘ്പരിവാറിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പര്യാപ്തമായ മറ്റ് കക്ഷികളുടെ അപര്യാപ്തയും മുന്‍ നിര്‍ത്തിയാണ് മുസ്‌ലിംകള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ വീണ്ടും കോണ്‍ഗ്രസ്സിനെ പിന്‍തുണക്കാന്‍ തീരുമാനിച്ചത്. 2004 ലും 2009 ലും രാജ്യത്ത് യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേക്ക് വന്നത് സംഘ്പരിവാറിനെതിരെ ശക്തമായ മതേതര മുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതിനാലാണ്. എന്നാല്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നതെങ്കില്‍ അത് വലിയ തകര്‍ച്ചക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കമല്‍നാഥിനെപ്പോലുള്ള നേതാക്കള്‍ക്കെതിരെ കര്‍ശന നടപെടിയെടുക്കാന്‍ തയ്യാറാവുകയും സംഘ്പരിവാറിനെതിരായ പോരാട്ടത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം. അതിന് സന്നദ്ധമായില്ലെങ്കില്‍ നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മതേതര പിന്തുണ കോണ്‍ഗ്രസ്സിന് നഷ്ടമാകും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it