Latest News

അനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ പിടിയില്‍

അനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ പിടിയില്‍
X

പെരിന്തല്‍മണ്ണ: ജില്ലയില്‍ അനധികൃതമായി കൈവശംവച്ച രണ്ട് നാടന്‍ തോക്കുകള്‍ കൂടി പോലിസ് പിടികൂടി. രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മങ്കട, പെരിന്തല്‍മണ്ണ സിഐമാരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

മങ്കട കരിമല സ്വദേശി ചക്കിങ്ങല്‍തൊടി ജസിം (32) എന്നയാളെ മങ്കട സിഐ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ മങ്കട പോലിസ് വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തോക്ക് വീടിന്റെ പിറകുവശത്ത് ഒളിപ്പിച്ചനിലയിലായിരുന്നു. സ്വകാര്യ സ്‌കൂള്‍ അധ്യാപകനാണ് ജസിം. അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതില്‍ അപ്പു(50) വിനെയാണ് പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ അലി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ മലയോരമേഖലകളില്‍ അനധികൃതമായി തോക്കുകളും തിരകളും കൈവശംവയ്ക്കുകയും നായാട്ട് നടത്തുന്നതായും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് മൂന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തിരുന്നു.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ അറിയിച്ചു. മലപ്പുറം എസ്പി എസ് സുജിത്ത് ദാസ് ഐപിഎസ്സിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, സിഐ സുനില്‍പുളിക്കല്‍, എസ്‌ഐ അലി, മങ്കട സിഐ യു കെ ഷാജഹാന്‍, എസ്‌ഐ എം സതീഷ്, പ്രൊബേഷന്‍ എസ്‌ഐമാരായ പി എം ഷൈലേഷ്, സജേഷ് ജോസ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it