Latest News

മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

അയോധ്യയില്‍ 2025ലെ ക്ഷേത്രനിര്‍മാണത്തിനു ശേഷം ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തിയാവുമെന്നും അതിനു പക്ഷേ, 150 വര്‍ഷം കൂടിയെടുക്കുമെന്നും ആര്‍എസ്എസ് ദേശീയ നേതാവ് സുരേഷ് ഭയ്യാജി ജോഷി പരിഹസിച്ചതിന്റെ തുടര്‍ച്ചയാണ് മോഹന്‍ ഭഗവതിന്റെയും വിമര്‍ശനം.

മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
X

പൂനെ: മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയില്‍ 2025ലെ ക്ഷേത്രനിര്‍മാണത്തിനു ശേഷം ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തിയാവുമെന്നും അതിനു പക്ഷേ, 150 വര്‍ഷം കൂടിയെടുക്കുമെന്നും ആര്‍എസ്എസ് ദേശീയ നേതാവ് സുരേഷ് ഭയ്യാജി ജോഷി പരിഹസിച്ചതിന്റെ തുടര്‍ച്ചയാണ് മോഹന്‍ ഭഗവതിന്റെയും വിമര്‍ശനം. നാഗ്പൂരില്‍ പ്രഹാര്‍ സമാജ് ജാഗ്രിതി സന്‍സ്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് നിരവധി പേര്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തു.

സ്വാതന്ത്ര്യം കിട്ടിയശേഷം യുദ്ധസമയങ്ങളിലായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള ജീവത്യാഗം. എന്നാല്‍, മറ്റു രാജ്യങ്ങളുമായി യുദ്ധമില്ലാതിരുന്നിട്ടും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിച്ചുവീഴുകയാണ്. ഇങ്ങനെയുള്ള മരണം മോദി സര്‍ക്കാര്‍ കൃത്യമായി ചുമതല നിര്‍വഹിക്കാത്തതുകൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ ഭരണത്തെ ആര്‍എസ്എസ്സിനും മടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിക്ക് ശരിയായ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. മോദി സര്‍ക്കാരിന്റെ ഭരണപാളിച്ചകള്‍കൊണ്ടാണ് രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിക്കാന്‍ കാരണമെന്നും എല്ലാവരും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it