Latest News

ഐസിയു പീഡനക്കേസ്; ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

ഐസിയു പീഡനക്കേസ്; ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
X

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലംമാറ്റിയ ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ തിരിച്ചെടുത്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ, ഷൈനി, ഗ്രേഡ്-2 അറ്റന്‍ഡര്‍മാരായ ഷൈമ, ഷനൂജ നഴ്സിങ് അസിറ്റന്റ് പ്രസീത എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. ഇവരെയാണ് കോഴിക്കോട് എംസിഎച്ച്, ഐഎംസിഎച്ച്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി പുനര്‍നിയമിച്ചത്. തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എം എം ശശീന്ദ്രനെ രക്ഷിക്കാന്‍ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സിആര്‍പിസി-164 പ്രകാരം മജിസ്ട്രേറ്റിനും പോലിസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നുപറയണമെന്നും ഇവര്‍ അതിജീവിതയെ നിര്‍ബന്ധിച്ചെന്നുമായിരുന്നു പരാതി.

Next Story

RELATED STORIES

Share it