Latest News

ഹൈദരാബാദ് കൂട്ടബലാല്‍സംഗം: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നാലാം പ്രതിയും കസ്റ്റഡിയില്‍

ഹൈദരാബാദ് കൂട്ടബലാല്‍സംഗം: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നാലാം പ്രതിയും കസ്റ്റഡിയില്‍
X

ഹൈദരാബാദ്: കാറിനുള്ളില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ നാലാം പ്രതിയെയും കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നു.

സംഭവം നടന്ന് പിറ്റേ ദിവസമാണ് രണ്ട് പേരെ പിടികൂടിയത്. രണ്ട് പേരും പ്രായപൂര്‍ത്തിയാവാത്തവരാണ്. പോലിസ് അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകനാണ്. മറ്റൊരു പ്രതി സദുദ്ദീന്‍ മാലിക്കിനെ വെളളിയാഴ്ച കസ്റ്റഡിയിലെടുത്തു.

മെയ് 28ന് അഞ്ച് പേര്‍ ചേര്‍ന്നാണ് പതിനേഴ്കാരിലെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പീഡിപ്പിച്ചത്. തങ്ങളുടെ ഇന്നോവ കാറില്‍ മറ്റൊരിടത്ത് എത്തിച്ച് കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബലാല്‍സംഗം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കാറിന് കാവല്‍ നിന്നു.

ആദ്യം പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തതെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചതിനെത്തുടര്‍ന്ന് ബലാല്‍സംഗക്കുറ്റം ചുമത്തി.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു നേതാവിന്റെ മകന്‍ ഉള്‍പ്പെട്ടതോടെ കേസിന് രാഷ്ട്രീയനിറം കൈവന്നിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.

തെലങ്കാന ഗവര്‍ണര്‍ തമിലസൈ സൗന്ദരരാജന്‍ ചീഫ് സെക്രട്ടറിയോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it