Latest News

ജെഎന്‍എച്ച് കാത്ത്‌ലാബ് ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

ജൂണ്‍ 16 ഞായറാഴ്ച രാത്രി എട്ട് മണിക്ക് ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആയിരിക്കും ഉല്‍ഘടന ചടങ്ങെന്ന് ജെഎന്‍എച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി പി മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജെഎന്‍എച്ച്  കാത്ത്‌ലാബ് ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും
X

ജിദ്ദ: ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങുന്ന അത്യാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ജൂണ്‍ 16 ഞായറാഴ്ച രാത്രി എട്ട് മണിക്ക് ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആയിരിക്കും ഉല്‍ഘടന ചടങ്ങെന്ന് ജെഎന്‍എച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി പി മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചോളം കാര്‍ഡിയോളജിസ്റ്റുകളുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവിധ ആധുനിക ചികില്‍സ സംവിധാനവും സജ്ജമാണ്. ഹൃദയാഘാതം സംഭവിക്കുന്ന രോഗികള്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കി അവരുടെ ജീവന്‍ രക്ഷിക്കുന്നകാത്‌ലാബ് സംവിധാനം ഭാവിയില്‍ ഹൃദ്‌രോഗികള്‍ക്ക് കൂടുതല്‍ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിന്റെ തുടക്കമാണ്. മലയാളികള്‍ ഉള്‍പെടെ നിരവധി ഹൃദ്‌രോഗികളാണ് ചികില്‍സ തേടുന്നത്. വിവിധ രാജ്യക്കാരായ ഡോക്ടര്‍മാരുടെ സേവനം ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്.

രോഗിയുടെ ജീവന് ഭീഷണിയാവുന്ന ഹൃദയാഘാതത്തിന് എത്രയും വേഗത്തില്‍ ചികില്‍സ നല്‍കാന്‍ കാത്‌ലാബ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് പുതുതായി ചുമതലയേറ്റ കാര്‍ഡിയോളജിസ്റ്റ് മലയാളിയായ ഡോ. ഫാസില്‍ ബിഷാറ പറഞ്ഞു. മറ്റേതൊരു രോഗത്തേക്കാളും വേഗത്തില്‍ ജീവനെടുക്കുന്ന ഹൃദയാഘാതം തടയാന്‍ രക്ത ധമനികളിലെ തടസ്സങ്ങള്‍ നീക്കം ചെയ്ത് രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനമാണിത്. ആന്‍ജിയോഗ്രാം ടെസ്റ്റിലൂടെ എന്തു തരം ചികില്‍സയാണ് രോഗിക്ക് വേണ്ടതെന്ന് ഉറപ്പുവരുത്താന്‍ സാധിക്കും. ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുന്നവര്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയയാണോ ഹൃദയം തുറന്ന ശസ്ത്രക്രിയയാണോ വേണ്ടതെന്ന് ഇവിടെ തീരുമാനിക്കാം. ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുന്ന രോഗികള്‍ക്ക് പലപ്പോഴും മരുന്നു ചികില്‍സയേ വേണ്ടി വരൂ. എല്ലാവര്‍ക്കും ശസ്ത്രക്രിയ വേണ്ടി വരില്ല ഫഡോ. ഫാസില്‍ ബിഷാറ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജെഎന്‍എച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദ് അലി, ഇമ്പാല ഗ്രൂപ് എം ഡി ഷിയാസ് ഇമ്പാല എന്നിവരും പെങ്കടുത്തു.

Next Story

RELATED STORIES

Share it