Latest News

കാല്‍നടയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തമിഴ്‌നാട് ധര്‍മ്മപുരി ജില്ല കൊളഗത്തൂര്‍ സ്വദേശി മുനുസാമി ശിവകുമാര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.

കാല്‍നടയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
X

മാള (തൃശ്ശൂര്‍): കൊടകരയില്‍ മേല്‍പാലം അവസാനിക്കുന്നതിന് സമീപം ദേശീയ പാതയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിര്‍ത്താതെ പോകുകയും വഴിയാത്രക്കാരന്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതി അറസ്റ്റിലായത്. തമിഴ്‌നാട് ധര്‍മ്മപുരി ജില്ല കൊളഗത്തൂര്‍ സ്വദേശി മുനുസാമി ശിവകുമാര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.

കഴിഞ്ഞ മാസം പത്താം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് മറ്റത്തൂര്‍ സ്വദേശി പുതുവത്ത് വീട്ടില്‍ അച്യുതന്‍ എന്ന അറുപതുവയസ്സുകാരന്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് യാതൊരു തെളിവും ലഭിക്കാതിരുന്ന കേസ്സില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ്സിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ്, കൊടകര സിഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എ എസ്‌ഐമാരായ ജിനു മോന്‍ തച്ചേത്ത്, റോയ് പൗലോസ്, പി എം മൂസ, ഇ വി വിനോദ്, സീനിയര്‍ സിപിഒമാരായ വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തി വരികയായിരുന്നു.

അന്യ സംസ്ഥാന നമ്പര്‍ പ്ലേറ്റുള്ള ലോറികളാണ് ആ സമയം ദേശീയ പാതയിലൂടെ പോയിരുന്നത് എന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തില്‍ അന്നേ ദിവസം പാലക്കാട്, തൃശൂര്‍ ജില്ലകളിലുടെ സഞ്ചരിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണങ്ങള്‍ നടത്തുകയും അതില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ വണ്ടികളുടെ പട്ടിക തയ്യാറാക്കുകയും അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപിക്കുകയും ചെയ്യുകയായിരുന്നു. സംശയത്തിലുണ്ടായിരുന്ന പല വാഹനങ്ങളും പിന്നീട് കേരളത്തിലെത്തിയപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുകയും െ്രെഡവര്‍മാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റഡിയിലായ വാഹനം ഇന്നലെ കേരളത്തിലേക്ക് വരുന്നതായി അറിഞ്ഞ അന്വേഷണ സംഘം ദേശീയ പാതയില്‍ വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിക്കുകയും മണിക്കൂറുകളോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ കുട്ടനെല്ലൂരില്‍ വച്ച് വാഹനം പിടികൂടി കൊടകരയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അപകടത്തെ കുറിച്ച് യാതൊരു അറിവും ഇല്ല എന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലേക്ക് വന്നിട്ടില്ല എന്നും ശിവകുമാര്‍ കളവ് പറഞ്ഞെങ്കിലും പോലീസ് ശാസ്ത്രീയ അന്വേഷണ തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. യാതൊരു വിധ തെളിവുകളും കിട്ടാതിരുന്ന ഈ കേസ്സില്‍ അപകടത്തിന് കാരണമായ വാഹനം കണ്ടെത്തിയതും പ്രതിയെ പിടികൂടാനായതും തൃശൂര്‍ റൂറല്‍ പോലിസിന്റെ മറ്റൊരു നേട്ടമായി മാറി.


Next Story

RELATED STORIES

Share it