Latest News

ബാബറിന്റെ പേരില്‍ പള്ളി പണിയാനാവില്ലെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്

ബാബറിന്റെ പേരില്‍ പള്ളി പണിയാനാവില്ലെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്
X

മുര്‍ഷിദാബാദ്: ബാബറിന്റെ പേരില്‍ മുര്‍ഷിദാബാദില്‍ പള്ളി പണിയുന്നതിനെക്കുറിച്ചുള്ള ജന്‍ ഉന്നയാന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീറിന്റെ പ്രസ്താവനയ്‌ക്കെതിരേ പരിഹാസവുമായി ബിജപി നേതാവ് ദിലീപ് ഘോഷ് . അത്തരമൊരു നീക്കം സമൂഹത്തിന് സ്വീകാര്യമല്ലെന്നാണ് വാദം. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആളുകളുടെ സംഭാവനകള്‍ കൊണ്ടാണ് രാമക്ഷേത്രം നിര്‍മ്മിച്ചതെന്നും സംഭാവനകള്‍ ഗണ്യമായിരുന്നുവെന്നും ഘോഷ് പറഞ്ഞു. ഒരു പള്ളി പണിയുന്നത് നിയമാനുസൃതമാണെന്നും എന്നാല്‍ അതിന് ബാബറിന്റെ പേര് നല്‍കാനാകില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

'രാമക്ഷേത്രം പണിതിട്ടുണ്ട്, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആളുകള്‍ ആവശ്യത്തിലധികം പണം അയച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു പള്ളി പണിയാം, പക്ഷേ ഈ രാജ്യത്ത് ബാബറിന്റെ പേരില്‍ ഒരു പള്ളിയും പണിയില്ല. നിങ്ങള്‍ ഹുമയൂണ്‍ ആണെങ്കില്‍, ബാബറിന്റെ പേരില്‍ ഒരു പള്ളി പണിയാമെന്ന് അര്‍ത്ഥമാക്കുന്നില്ല. സമൂഹം അത് അംഗീകരിക്കില്ല. നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു, പക്ഷേ ഒന്നും വിജയിച്ചില്ല.' ദിലീപ് ഘോഷ് പറഞ്ഞു.

വ്യാഴാഴ്ച നേരത്തെ, മുര്‍ഷിദാബാദിലെ റെജിനഗറില്‍ പുതിയ 'ബാബറി മസ്ജിദ്' നിര്‍മ്മിക്കുമെന്ന് ജന്‍ ഉന്നയാന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീര്‍ പറഞ്ഞിരുന്നു. മുസ്ലീം സമൂഹം അതിന്റെ നിര്‍മ്മാണത്തെ പിന്തുണയ്ക്കുകയും ചെയ്തു. എഎന്‍ഐയോട് സംസാരിച്ച കബീര്‍ പറഞ്ഞു, 'മുസ്ലീം ജനത ബാബറി മസ്ജിദിനെ പിന്തുണയ്ക്കുന്നു. ഈ ബാബറി മസ്ജിദ് തീര്‍ച്ചയായും നിര്‍മ്മിക്കപ്പെടും. എനിക്ക് അമുസ്ലീങ്ങളുമായും നല്ല ബന്ധമുണ്ട്.' എല്ലാവരുടെയും ക്ഷേമം മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നാദിയ ജില്ലയിലെ പ്ലാസിയില്‍ നിന്ന് മുര്‍ഷിദാബാദ് ജില്ലയിലെ റെജിനഗറിലേക്കുള്ള 'ബാബരി യാത്ര'യ്ക്ക് ജന്‍ ഉന്നയന്‍ പാര്‍ട്ടി തുടക്കം കുറിച്ചിരുന്നു. 'ബാബരി മസ്ജിദിന്റെ പണി ആരംഭിച്ചു, ബാബരി യാത്രയും ഇന്ന് ആരംഭിച്ചു. 285 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഈ മാര്‍ച്ച് അവസാനിക്കും.' മാര്‍ച്ചിനിടെ സംസാരിച്ച കബീര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it