ബാബരി മസ്ജിദ് വിധിക്കെതിരേ മാവോവാദികളുടെ ഭാരത്ബന്ദ്
എട്ടാം തിയ്യതിയിലെ ഭാരത്ബന്ദിന്റെ മുന്നോടിയായി ഡിസംബര്‍ ആറിനും ഏഴിനും വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.
നാഗ്പൂര്‍: ബാബരി കേസില്‍ സുപ്രിം കോടതി വിധിക്കെതിരേ മാവോവാദികള്‍ ദേശീയ ബന്ദ് പ്രഖ്യാപിച്ചു. എട്ടാം തിയ്യതിയാണ് ബന്ദ്. മാവോവാദി വക്താവും കേന്ദ്ര കമ്മിറ്റി അംഗവുമായ അഭയ്യുടെ പേരിലാണ് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. എട്ടാം തിയ്യതിയിലെ ഭാരത്ബന്ദിന്റെ മുന്നോടിയായി ഡിസംബര്‍ ആറിനും ഏഴിനും വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. ഇന്ത്യയിലെ മതേതരവാദികളോടും ജനാധിപത്യവാദികളോടും പോരാട്ടത്തിന്റെ ഭാഗമാവാന്‍ മാവോവാദി കേന്ദ്ര കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
സമരത്തിനുള്ള ആഹ്വാനം സര്‍ക്കാരിന് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്നാണ് സുരക്ഷാസൈന്യങ്ങള്‍ കരുതുന്നത്. വിവിധ വിഭാഗങ്ങള്‍ മാവോവാദികള്‍ക്കൊപ്പം ഈ പ്രശ്നത്തില്‍ അണിചേരാനും ഇടയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം കരുതുന്നതായി ദേശീയദിനപത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ വാര്‍ഷികാഘോഷവും ബന്ദും ഒരേ ദിവസമാണ് വരുന്നത്.
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT