Latest News

യു.എ.ഇ. കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്ന് കണ്ടെത്തി

സ്വപ്‌നയുടെ അകൗണ്ടില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായും ഇ.ഡി. കണ്ടെത്തി.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്ന് കണ്ടെത്തി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. യു.എ.ഇ. കോണ്‍സുലേറ്റിന് അകൗണ്ടുള്ള തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ സ്വപ്‌നക്കും അകൗണ്ടുണ്ട്. സ്വപ്‌നയുടെ അകൗണ്ടില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായും ഇ.ഡി. കണ്ടെത്തി.


യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവര്‍ ഇ.ഡി.യെ അറിയിച്ചത്.


തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ സ്വപ്നക്ക് ലോക്കറുമുണ്ട. എന്നാല്‍ ലോക്കര്‍ പരിശോധിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ ബാങ്ക് അകൗണ്ടിനു പുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും സ്വപ്‌നയുടെ അകൗണ്ടിലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്‌ന പല തവണ ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു പറഞ്ഞു.


സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it