- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിജിപിയായി അനില്‍ കാന്ത്; സംസ്ഥാന പോലിസ് മേധാവിയായി അനില്‍ കാന്തിനെ മന്ത്രിസഭാ യോഗം തീരുമാനിച്ചു
സംസ്ഥാനത്തെ ആദ്യ ദലിത് വിഭാഗത്തില്‍ നിന്നുള്ള ഡിജിപിയാണ് അനില്‍കാന്ത്

തിരുവനന്തപുരം: അനില്‍കാന്തിനെ സംസ്ഥാനത്തെ പുതിയ ഡിജിപിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയാണ്. യുപിഎസ്സി അവസാനഘട്ടത്തില്‍ സംസ്ഥാനത്തിന് നല്കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്നാണ് അനില്‍ കാന്തിനെ തിരഞ്ഞെടുത്തത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഡിജിപിയാണ് അനില്‍കാന്ത്. അനില്‍ കാന്ത്, ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരുടെ പട്ടികയാണ് സംസ്ഥാനത്തിന് മുന്നിലുണ്ടായിരുന്നു.
അനില്‍ കാന്ത്, ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരുടെ പട്ടികയാണ് സംസ്ഥാനത്തിന് മുന്നിലുണ്ടായിരുന്നു. 1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലിസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് െ്രെകംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്, പോലിസ് ആസ്ഥാനം, സൗത്ത്സോണ്‍, െ്രെകംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള് ഇന്ത്യ പോലിസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
ഡല്‍ഹി സ്വദേശിയാണ്. പരേതനായ റുമാല്‍ സിങ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന് റോഹന്‍ ഹാരിറ്റ്.
തിരുവനന്തപുരം: അനില്‍കാന്തിനെ സംസ്ഥാനത്തെ പുതിയ ഡിജിപിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയാണ്. യുപിഎസ് സി അവസാനഘട്ടത്തില്‍ നല്കി മൂന്ന് പേരുടെ പട്ടികയില്‍ നി്ന്നാണ് അനില്‍ കാന്തിനെ തിരഞ്ഞെടുത്തത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഡിജിപിയാണ് അനില്‍കാന്ത്.
അനില്‍ കാന്ത്, ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരുടെ പട്ടികയാണ് സംസ്ഥാനത്തിന് മുന്നിലുണ്ടായിരുന്നു. 1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലിസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് െ്രെകംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്, പോലിസ് ആസ്ഥാനം, സൗത്ത്സോണ്‍, െ്രെകംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള് ഇന്ത്യ പോലിസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
ഡല്‍ഹി സ്വദേശിയാണ്. പരേതനായ റുമാല്‍ സിങ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന് റോഹന്‍ ഹാരിറ്റ്.
RELATED STORIES
നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍
5 Jun 2025 6:43 AM GMTഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യം:...
5 Jun 2025 6:41 AM GMTദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്;...
5 Jun 2025 6:15 AM GMTആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 11...
5 Jun 2025 6:04 AM GMTആശങ്കയിൽ രാജ്യം: കൊവിഡ് കേസുകൾ 5000 ത്തിലേക്ക്
5 Jun 2025 6:01 AM GMTബക്രീദിന് തപാല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണം: പി ആര് സിയാദ്
5 Jun 2025 5:31 AM GMT