ബീഹാര്‍ നിയമസഭയില്‍ 'വന്ദേമാതരം' ആലപിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം തള്ളി എഐഎംഐഎം നേതാക്കള്‍
പട്ന; ബീഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം സ്പീക്കറുടെ നിര്‍ദേശപ്രകാരം നടന്ന വന്ദേമാതര ആലാപനത്തില്‍ നിന്ന് എഐഎംഐഎം നേതാക്കള്‍ വിട്ടുനിന്നു. എഐഎംഐഎം മേധാവിയും എംഎല്‍എയുമായ അക്തറുല്‍ ഇമാം അടക്കം നാല് പാര്‍ട്ടി എംഎല്‍എമാരാണ് വന്ദേമാതര ആലാപനത്തില്‍ നിന്ന് വിട്ടുനിന്നത്. ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് വന്ദേമാതരത്തോടെ സമ്മേളനം അവസാനിച്ചത്.
ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 25നും വന്ദേമാതരം ആലാപനമുണ്ട്. അതില്‍നിന്നും എംഎല്‍എമാര്‍ വിട്ടുനില്‍ക്കും.
നിയമസഭയിലെയും കൗണ്‍സിലിലെയും ഓരോ അംഗവും വന്ദേമാതരം ആലപിക്കണമെന്ന സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എഐഎംഐഎം നേതാക്കള്‍ ശക്തമായ നിലപാടെടുത്തത്. ദേശീയ ഗാനവും ദേശീയ ഗീതവും രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകങ്ങളാണെന്നും അതിനാല്‍, ഓരോ പൗരനും അത് പരസ്യമായി ആലപിക്കണമെന്നായിരുന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.
'ഇസ് ലാമിനു വിരുദ്ധമായി ഭൂമിയെയും മറ്റ് വസ്തുക്കളെയും ആരാധിക്കുന്നുവെന്ന പ്രതീതിയാണ് വന്ദേമാതരം നല്‍കുന്നത്. അതിനാല്‍, ഒരു വേദിയിലും ഞങ്ങളത് പാടില്ല. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. നിയമസഭാ നടപടികളില്‍ നിന്ന് ദേശീയ ഗീതം പിന്‍വലിക്കാന്‍ അവര്‍ക്ക് തീരുമാനമെടുക്കാം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാ ജാതിയെയും മതത്തെയും ബഹുമാനിക്കണം' അക്തറുല്‍ ഇമാം പറഞ്ഞു.
ദേശീയഗാനം ആലപിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT