Latest News

ഡല്‍ഹിയില്‍ 9 വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം; പ്രതിയായ പുരോഹിതന്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുവെന്ന് പോലിസ്

ഡല്‍ഹിയില്‍ 9 വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം; പ്രതിയായ പുരോഹിതന്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുവെന്ന് പോലിസ്
X

ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റില്‍ വൈദ്യുതി ശ്മശാനത്തില്‍ വെള്ളമെടുക്കാനെത്തിയെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയായ പുരോഹിതന്‍ ബലാല്‍സംഗം ശ്രമത്തിനിടയില്‍ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചുവെന്ന് പോലിസ് കോടതില്‍. ആഗസ്ത് രണ്ടാം തിയ്യതിയാണ് ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ എത്തിയ 9 വയസ്സുകാരിയെ രാധേ ശ്യാം എന്ന പുരോഹിതനും കുല്‍ദീപ് സിങ്, സലിം അഹ്മദ്, ലക്ഷ്മി നാരായണന്‍ തുടങ്ങിയവരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതികള്‍ക്കെതിരേ പോക്‌സോ, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തെ പുരാന നഗറിലെ താമസക്കാരിയാണ് കൊലചെയ്യപ്പെട്ട പെണ്‍കുട്ടി. മുഖ്യപ്രതി രാധേ ശ്യാം മുഖ്യ പുരോഹിതനായ ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാനായിരുന്നു പെണ്‍കുട്ടി എത്തിയത്. അവിടെയുണ്ടായിരുന്ന പ്രതികള്‍ രാധേ ശ്യാമിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. അതിനിടയില്‍ വായപൊത്തിപ്പിടിച്ചിരുന്നു. ഒരു പ്രതി കൈകള്‍ ചേര്‍ത്ത് പിടിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്- പോലിസ് കോടതയില്‍ ഹാജരാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടി മരിച്ചെന്ന് മനസ്സിലാക്കിയ രാധേ ശ്യാം പെണ്‍കുട്ടിയുടെ മാതാവിനോട് ഷോക്കേറ്റാണ് മകള്‍ മരിച്ചതെന്നും പെട്ടെന്ന് സംസ്‌കരിച്ചില്ലെങ്കില്‍ പോലിസ് പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ കത്തിച്ചുകളഞ്ഞു.

ആദ്യ ഘട്ടത്തില്‍ ഭയന്നു പോയ കുടുംബം പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോലിസിനെ സമീപിച്ചത്.

പെണ്‍കുട്ടി മരിച്ചത് ഷോക്കേറ്റാണെന്നാണ് രാധേ ശ്യം മാതാവിനെ വിശ്വസിപ്പിച്ചത്.

Next Story

RELATED STORIES

Share it