Latest News

അരുണാചല്‍ പ്രദേശില്‍നിന്ന് 17കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; ഇന്ത്യന്‍ സൈന്യം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സഹായം തേടി

അരുണാചല്‍ പ്രദേശില്‍നിന്ന് 17കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; ഇന്ത്യന്‍ സൈന്യം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സഹായം തേടി
X

ന്യൂഡല്‍ഹി; അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 17കാരന്‍ മിരാന്‍ തരോണിനെ സ്ഥാപിത പ്രോട്ടോകോള്‍ പ്രകാരം തിരികെയെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ സൈന്യം തുടക്കം കുറിച്ചു. കുട്ടിയെ കണ്ടെത്തിത്തരുന്നതിന് ഇന്ത്യന്‍ സൈന്യം വ്യാഴാഴ്ച ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപോര്‍ട്ട് ചെയ്തത്. കാണാതായ 17 കാരനെ കുറിച്ച് വിവരം ലഭിച്ചയുടന്‍ സൈന്യം പിഎല്‍എയുമായി ബന്ധപ്പെട്ടിരുന്നു.

ഇന്ത്യാ-ചൈന സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്ന് 17 വയസ്സുള്ള ഇന്ത്യന്‍ പൗരനെ ചൈനയുടെ പീപ്പില്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് സൈനികര്‍ പിടിച്ചൂകൊണ്ടുപോയത്. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.

ഇതില്‍ ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.

കഴിഞ്ഞവര്‍ഷം അരുണാചലിലെ തന്നെ അപ്പര്‍ സബന്‍സിരി ജില്ലയില്‍ നിന്ന് അഞ്ച് ഇന്ത്യന്‍ പൗരന്മാരെ പിഎല്‍എ തട്ടിക്കൊണ്ടുപോവുകയും ഒരാഴ്ചയ്ക്കു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it