Emedia

ചിന്ത ജെറോമിന്റെ ഡോക്ടറേറ്റില്‍ വിവാദം: പ്രോട്ടോക്കോള്‍ തെറ്റിച്ച് കൊവിഡ് വാക്‌സിനെടുത്തതുപോലെ നിസ്സാരപ്രശ്‌നമല്ല മാഡം; വിശദീകരിച്ചേ മതിയാവൂ!!

ചിന്ത ജെറോമിന്റെ ഡോക്ടറേറ്റില്‍ വിവാദം: പ്രോട്ടോക്കോള്‍ തെറ്റിച്ച് കൊവിഡ് വാക്‌സിനെടുത്തതുപോലെ നിസ്സാരപ്രശ്‌നമല്ല മാഡം; വിശദീകരിച്ചേ മതിയാവൂ!!
X

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഡോക്ട്രേറ്റുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. മുഴുവന്‍ സമയ പിഎച്ച്ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയൊന്നും ചെയ്യരുതെന്ന യുജിസി നിബന്ധന നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെയാണ് ഡോക്ട്രേറ്റ് നേടിയതെന്ന് യൂനസ് ഖാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

'യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അഥവാ ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റ് കൈപ്പറ്റുമ്പോള്‍ 'വരുമാനമുള്ള മറ്റു ജോലികള്‍ ഒന്നും ചെയ്യുന്നില്ല' എന്നൊരു സത്യവാങ്ങ്മൂലം താങ്കള്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കള്‍ നിയമപ്രകാരം ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്മൂലം ലംഘിച്ചിട്ടുണ്ട്.

മറ്റൊന്ന് ഫുള്‍ടൈം പി എച്ച് ഡി എടുക്കുന്ന ആള്‍ മറ്റ് ജോലികള്‍ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്. താങ്കള്‍ ഫുള്‍ടൈം പി എച്ച് ഡി എടുത്തു എന്നാണു വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. പാര്‍ട്ട് ടൈം പി എച്ച് ഡിയ്ക്ക് ജെ ആര്‍ എഫ് ലഭിയ്ക്കുകയുമില്ല.

രണ്ടായാലും താങ്കള്‍ നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത് യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നത്'. യൂനസ് ഖാന്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

അപ്പോ ഒരു പ്രശ്‌നങ്ങമുണ്ടല്ലോ മിസ്. ചിന്താ ജെറോം. പി എച്ച് ഡിയ്ക്ക് ജെ ആര്‍ എഫ് ആനുകൂല്യം ലഭിച്ചിരുന്നു എന്നാണു താങ്കള്‍ പറയുന്നത്.

യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അഥവാ ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റ് കൈപ്പറ്റുമ്പോള്‍ 'വരുമാനമുള്ള മറ്റു ജോലികള്‍ ഒന്നും ചെയ്യുന്നില്ല' എന്നൊരു സത്യവാങ്ങ്മൂലം താങ്കള്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കള്‍ നിയമപ്രകാരം ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്മൂലം ലംഘിച്ചിട്ടുണ്ട്.

മറ്റൊന്ന് ഫുള്‍ടൈം പി എച്ച് ഡി എടുക്കുന്ന ആള്‍ മറ്റ് ജോലികള്‍ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്. താങ്കള്‍ ഫുള്‍ടൈം പി എച്ച് ഡി എടുത്തു എന്നാണു വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. പാര്‍ട്ട് ടൈം പി എച്ച് ഡിയ്ക്ക് ജെ ആര്‍ എഫ് ലഭിയ്ക്കുകയുമില്ല.

രണ്ടായാലും താങ്കള്‍ നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത് യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നത്.

ഒന്നുകില്‍ താങ്കള്‍ ജോലികള്‍ ഒന്നും ചെയ്തിരുന്നില്ല/ ശമ്പളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്ക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച പി എച്ച് ഡി രാഷ്ട്രീയസ്വാധീനം വഴി കേരളാസര്‍വ്വകാലാശാലയില്‍ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് വരുമാനം കിട്ടിയപ്പോള്‍ പി എച്ച് ഡി പാര്‍ട്ട് ടൈം ആക്കിയെന്നും ജെ ആര്‍ എഫ് നേടിയിരുന്നില്ല എന്നും തെളിയിയ്ക്കണം.

ഇതൊന്നുമല്ലെങ്കില്‍ താങ്കളെ സ്‌പെഷ്യല്‍ സ്റ്റുഡന്റ് ആയി യു ജി സി പരിഗണിച്ച് നിയമങ്ങള്‍ മുഴുവന്‍ ഇളവ് ചെയ്തു എന്ന് കരുതണം.

പ്രോട്ടോക്കോള്‍ തെറ്റിച്ച് കോവിഡ് വാക്‌സിനെടുത്തതുപോലെ നിസ്സാരപ്രശ്‌നമല്ല മാഡാം. വിശദീകരിച്ചേ മതിയാവൂ!!.



Next Story

RELATED STORIES

Share it