Emedia

'യുപി ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനം'; ബാലിക കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതികരണവുമായി 'ഇഷ്‌ക്' സംവിധായകന്‍

രാജ്യത്തെ നടുക്കിയ ഈ കൊടുംഹത്യയില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഉത്തര്‍ പ്രദേശിനെ രാജ്യത്തെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമെന്ന് 'ഇഷ്‌ക്' സംവിധായകന്‍ അനുരാജ് മനോഹര്‍ വിശേഷിപ്പിച്ചത്.

യുപി ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനം; ബാലിക കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതികരണവുമായി ഇഷ്‌ക് സംവിധായകന്‍
X
കാണ്‍പുര്‍: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന നിരവധി വാര്‍ത്തകളാണ് യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍നിന്നു അടുത്തിടെ പുറത്തുവന്നത്. കൂട്ടബലാല്‍സംഗത്തിനിരയാക്കി ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി ആന്തരികാവയവങ്ങള്‍ ദുര്‍മന്ത്രവാദത്തിനായി പുറത്തെടുത്ത സംഭവമാണ് ഇതില്‍ ഒടുവിലത്തേത്.

രാജ്യത്തെ നടുക്കിയ ഈ കൊടുംഹത്യയില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഉത്തര്‍ പ്രദേശിനെ രാജ്യത്തെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമെന്ന് 'ഇഷ്‌ക്' സംവിധായകന്‍ അനുരാജ് മനോഹര്‍ വിശേഷിപ്പിച്ചത്.

അനുരാജ് മനോഹറിന്റെ ഫേസ്ബുക്ക് കുറിപ്പ്

'ആറു വയസ്സുള്ള പെണ്‍കുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്താല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ദിവ്യന്‍ പറയുന്നു. ഇത് കേട്ട് ദമ്പതികള്‍ ശ്വാസകോശം കൊണ്ടുവരാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നു. പോയവന്മാര്‍ ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികള്‍ക്ക് കൊടുക്കുന്നു.

ഇത് ഏതെങ്കിലും ഹൊറര്‍ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഇന്നലെ നടന്നതാണ്.#UttarPradesh #Murder'

ഇനിപ്പറയുന്നതിൽ Anuraj Manohar പോസ്‌റ്റുചെയ്‌തത് 2020, നവംബർ 17, ചൊവ്വാഴ്ച

കാണ്‍പൂരിലെ ബദ്രാസ് ഗ്രാമത്തില്‍ ഞായറാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആറു വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി ഉത്തര്‍ പ്രദേശ് പോലിസ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ ഹൃദയവും ശ്വാസകോശവും പറിച്ചെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് പ്രതികളുടെ ക്രൂരകൃത്യമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മക്കളില്ലാത്ത ദമ്പതികള്‍ക്കു കുട്ടികളുണ്ടാവാനാണ് ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് ഹൃദയവും ശ്വാസകോശവും പുറത്തെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളടക്കം നാലു പേരെ ഞായറാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കുല്‍ കുരില്‍(21), ബീരന്‍(31) എന്നിവരാണ് അറസ്റ്റിലായത്. പരശുറാം കുരില്‍ എന്നയാളാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ക്ക് കുഞ്ഞുണ്ടാകാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് പരശുറാമിന് എത്തിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it