Economy

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപം നടത്തും; മന്ത്രി പി രാജീവ്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപം നടത്തും; മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കേരളത്തില്‍ 1350 കോടിയുടെ നിക്ഷേപം നടത്തുന്നതിന് ധാരണയായതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ആദ്യഘട്ടത്തില്‍ 600 കോടി രൂപയുടെ പദ്ധതിയും രണ്ടാം ഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതിയുമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിങ് കഌറില്‍ വരാന്‍ പോവുന്ന പുതിയ നിക്ഷേപ പദ്ധതിയുടെ ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിങ് കാമ്പസാണ് ടിസിഎസിന്റെ പദ്ധതി. രണ്ടാംഘട്ട വികസനവും പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20,000 പേര്‍ക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

ടിസിഎസിന് പുറമെ വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിങ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇഎംസി ലാബില്‍ ഭൂമി അനുവദിച്ചു. 120 കോടിയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂനിറ്റ് സ്ഥാപിക്കും. 700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിങ് യൂനിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി രാജീവ് അറിയിച്ചു.

Next Story

RELATED STORIES

Share it