Thrissur

തൃശൂര്‍ ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂണ്‍ 12 ന് റിയാദില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷന്‍), ജൂണ്‍ 28 ന് ബഹറൈനില്‍ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷന്‍), ജൂലൈ 8 ന് മുംബൈയില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇ

തൃശൂര്‍ ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തനായി. കൊവിഡ് രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂണ്‍ 12 ന് റിയാദില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷന്‍), ജൂണ്‍ 28 ന് ബഹറൈനില്‍ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷന്‍), ജൂലൈ 8 ന് മുംബൈയില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി.

രോഗം സ്ഥിരീകരിച്ച 241 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിനുളള ആന്റിജന്‍ പരിശോധനയ്ക്ക് ജില്ലയില്‍ ഇന്ന് തുടക്കമായി. കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളിലായി 100 ല്‍പരം പേര്‍ക്ക് പരിശോധന നടത്തി.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14105 പേരില്‍ 13831 പേര്‍ വീടുകളിലും 274 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 53 പേരെയാണ് ബുധനാഴ്ച (ജൂലൈ 15) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1009 പേരെ ബുധനാഴ്ച (ജൂലൈ 15) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1082 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ബുധനാഴ്ച 693 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 17347 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 15446 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1901 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 7300 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച 401 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49646 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 128 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 688 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it