Thiruvananthapuram

ഗർഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി; സ്വകാര്യലാബിനെ കരിമ്പട്ടികയിലാക്കി

ആദ്യ സ്‌കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം. അഞ്ചാം മാസത്തില്‍ സംശയത്തെ തുടര്‍ന്ന് മറ്റൊരിടത്ത് പരിശോധന നടത്തിയപ്പോള്‍ ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടി അബോര്‍ഷനായതായും മനസിലായി.

ഗർഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി; സ്വകാര്യലാബിനെ കരിമ്പട്ടികയിലാക്കി
X

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. തെറ്റായ റിപോർട്ട് നൽകിയ സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ നിഷ ആശുപത്രിയുമായി ഔദ്യോഗിക സ്‌കാനിങ് കരാറുള്ള വിന്നീസ് ലാബില്‍ പരിശോധനയ്ക്ക് വിധേയയായി. ആദ്യ സ്‌കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം. അഞ്ചാം മാസത്തില്‍ സംശയത്തെ തുടര്‍ന്ന് മറ്റൊരിടത്ത് പരിശോധന നടത്തിയപ്പോള്‍ ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടി അബോര്‍ഷനായതായും മനസിലായി.

തുടര്‍ന്ന് എസ്എടിയിലെത്തി പരിശോധിച്ചപ്പോഴേയ്ക്കും രണ്ടാമത്തെ കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിഷയുടെ കുടുംബം പോലിസിലും പാറശാല ആശുപത്രി സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.

സ്‌കാനിങ് സൗകര്യമില്ലാത്ത പാറശാല ആശുപത്രിയിലെ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിന്നീസ് ലാബുമായി കരാറുണ്ടായിരുന്നു. പരാതിയേത്തുടര്‍ന്ന് വിന്നീസ് ലാബുമായുള്ള കരാര്‍ റദ്ദാക്കിയതായി പാറശാല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഗര്‍ഭാശയത്തില്‍ കുട്ടികളുടെ കിടപ്പിലെ വ്യതിയാനം മൂലമാണ് ഇരട്ടക്കുട്ടികളെന്ന് മനസിലാകാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.

Next Story

RELATED STORIES

Share it