Malappuram

കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക: എസ്ഡിപിഐ

സംസ്ഥാന വ്യാപകമായി ഇതേ ആവശ്യം ഉന്നയിച്ച് ഈ മാസം അഞ്ചു മുതല്‍ ഏഴ് വരെ സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മുമ്പില്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. നാടൊട്ടാകെ ഉല്‍സവ ലഹരിയിലായിരിക്കുമ്പോഴും രാപ്പകല്‍ ജോലി ചെയ്ത കെഎസ്ആര്‍ടിസി തൊഴിലാളികള്‍ കുടുംബം പോറ്റാന്‍ മറ്റുള്ളവരോട് കടം വാങ്ങേണ്ട ഗതികേടിലാണെന്നത് ഖേദകരമാണ്.

കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക: എസ്ഡിപിഐ
X

മലപ്പുറം: ഓണാഘോഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പോലും വിതരണം ചെയ്യാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ശമ്പളവും ഉല്‍സവ ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്നും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

'കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുക, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക' എന്നാവശ്യപ്പെട്ട് മലപ്പുറം കെഎസ്ആര്‍ടിസി പരിസരത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വ്യാപകമായി ഇതേ ആവശ്യം ഉന്നയിച്ച് ഈ മാസം അഞ്ചു മുതല്‍ ഏഴ് വരെ സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മുമ്പില്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. നാടൊട്ടാകെ ഉല്‍സവ ലഹരിയിലായിരിക്കുമ്പോഴും രാപ്പകല്‍ ജോലി ചെയ്ത കെഎസ്ആര്‍ടിസി തൊഴിലാളികള്‍ കുടുംബം പോറ്റാന്‍ മറ്റുള്ളവരോട് കടം വാങ്ങേണ്ട ഗതികേടിലാണെന്നത് ഖേദകരമാണ്.

കഴിഞ്ഞ മാസത്തെ ശമ്പളവും മറ്റ് ആനുകുല്യങ്ങളും നല്‍കാന്‍ മാത്രം 150 കോടിയിലധികം രൂപ വേണമെന്നിരിക്കേ 50 കോടി രൂപ മാത്രം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം കൊടിയ വഞ്ചനയാണ്. ഇപ്പോള്‍ സപ്ലൈകോയില്‍ നിന്നു സാധനം വാങ്ങാന്‍ കൂപ്പണ്‍ നല്‍കുമെന്നാണ് പുതിയ അറിയിപ്പ്. ഇത് തട്ടിപ്പാണ്. ഓണക്കോടി ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് സപ്ലൈകോയിലേക്ക് കൂപ്പണ്‍ നല്‍കിയാല്‍ അവരുടെ വ്യത്യസ്ഥ ആവശ്യങ്ങള്‍ എങ്ങിനെ നിര്‍വഹിക്കാനാവും എന്നു കൂടി അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്.

മഴയും വെയിലും നോക്കാതെ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരോട് ഇടതു സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പരിഗണനയോ അവകാശങ്ങളോ നല്‍കുന്നില്ല. മാസം മുഴുവന്‍ ജോലി ചെയ്ത ശേഷം വേതനത്തിനായി അധികൃതരുടെ മുമ്പില്‍ യാചിക്കേണ്ട ഗതികേടാണ്. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി എസ്ഡിപിഐ ശക്തമായ പോരാട്ടത്തിന് തയ്യാറാവേണ്ടി വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഡ്വ. എ എ റഹീം, ജില്ലാ സെക്രട്ടറി ഷരീഖാന്‍, ജില്ലാ ട്രഷറര്‍ കെസി. സലാം, കമ്മിറ്റി അംഗം സദഖത്തുള്ള താനൂര്‍, മണ്ഡലം സെക്രട്ടറി നസറുദ്ദീന്‍ ബാവ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it