Malappuram

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പിടികൂടാനായില്ല

പ്രതിക്കെതിരെ പോക്‌സോ ചുമത്തി പൊന്നാനി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.

പൊന്നാനി: പൊന്നാനിയില്‍ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. പ്രതിക്കെതിരെ പോക്‌സോ ചുമത്തി പൊന്നാനി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.

ഏറെ നാളായി കാസര്‍കോട് താമസിച്ചിരുന്ന കൊല്ലം സ്വദേശികളായ കുടുംബം 15 ദിവസം മുന്‍പ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ എത്തിയിരുന്നു. മാതാപിതാക്കളും രണ്ടുകുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.

സ്ത്രീകളേയും പുരുഷന്‍മാരെയും രണ്ടിടങ്ങളിലായാണ് ഇവിടെ താമസിപ്പിക്കുന്നത്. അമ്മയോടോപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പിതാവിനെ കാണാന്‍ ആഗ്രഹം പ്രകടപ്പിച്ചപ്പോള്‍ ഇടയ്ക്കിടെ പിതാവ് താമസിക്കുന്നിടത്തേക്ക് പോകാറുണ്ട്. മൂന്ന് ദിവസം മുന്‍പ് ഇവിടെ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് കരുതുന്നത്. സംഭവത്തില്‍ സ്ഥാപന മേധാവികള്‍ തന്നെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയപ്പോള്‍ കുട്ടി പീഡനത്തിനിരയായതായി ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപന മേധാവി പൊന്നാനി പോലീസില്‍ പരാതി നല്‍കി. പൊന്നാനി പൊലിസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനാവത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി പോയ ആളുകളിലാരാളാണ് പ്രതിയെന്ന സൂചന മാത്രമാണ് ഇപ്പോഴുള്ളത്.

Next Story

RELATED STORIES

Share it