- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാം സുരക്ഷാ ബില്ലുമായി കേന്ദ്രം രാജ്യസഭയിൽ; മുല്ലപ്പെരിയാറിന് നിർണായകം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണ വിഷയത്തിൽ അടക്കം നിര്‍ണായകമായേക്കാവുന്ന ബിൽ ആണ് ഇപ്പോള്‍ സഭയിൽ എത്തിയിരിക്കുന്നത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള എല്ലാ അണക്കെട്ടുകൾക്കും ഏകീകൃത സുരക്ഷാ നടപടിക്രമങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡാം സുരക്ഷാ ബിൽ രാജ്യസഭയിൽ. മൂന്ന് വട്ടം ലോക്സഭയിൽ എത്തിയതിന് ശേഷമാണ് ഇപ്പോള്‍ രാജ്യസഭയിലേക്ക് എത്തിയത്. 2010 ആഗസ്ത് മാസത്തില്‍ യുപിഎ സർക്കാരാണ് ബിൽ ആദ്യമായി പാര്‍ലമെന്റിലെത്തിച്ചത്. പിന്നീട്, പ്രതിപക്ഷത്തിന്റെ അടക്കം എതിര്‍പ്പിന്റെ ഭാഗമായി ബൽ ലോകസഭയിൽ തന്നെ പരാജയപ്പെടുകയായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണ വിഷയത്തിൽ അടക്കം നിര്‍ണായകമായേക്കാവുന്ന ബിൽ ആണ് ഇപ്പോള്‍ സഭയിൽ എത്തിയിരിക്കുന്നത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം കേരളത്തിൽ നിന്നടക്കമുള്ള എംപിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് രാജ്യസഭയ്ക്ക് പുറത്ത് ധർണയിരിക്കുന്ന സാഹചര്യത്തിൽ ബിൽ രാജ്യസഭയിലെത്തിയത് ശ്രദ്ധേയമാണ്.
എന്താണ് ഈ ഡാം സുരക്ഷാ ബിൽ 2019?
രാജ്യത്തുടനീളമുള്ള അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, പരിപാലനം എന്നിവയ്‌ക്കായി ഒരു സ്ഥാപന സംവിധാനം രൂപീകരിക്കാൻ മുൻകൈയ്യെടുക്കുന്നതാണ് ഈ ബിൽ. 15 മീറ്ററിൽ കൂടുതലുള്ള അല്ലെങ്കിൽ 10 മീറ്റർ മുതൽ 15 മീറ്റർ വരെ ഉയരമുളള്ള എല്ലാ അണക്കെട്ടുകളും ഇതിന്റെ അധികാര പരിധിയിൽ വരും. അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷയും സംബന്ധിച്ച അന്തർ സംസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും ബിൽ ശ്രമിക്കുന്നുവെന്നാണ് അവകാശവാദം. നിലവിൽ രാജ്യത്തെ 92% അണക്കെട്ടുകളും അന്തർസംസ്ഥാന നദീതടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിൽ നിലവിൽ 5,344 വലിയ അണക്കെട്ടുകളാണുള്ളത്. അതിൽ 293 എണ്ണവും 100 വര്‍ഷത്തിന് മുകളിൽ പഴക്കമുള്ളതും 1,041 എണ്ണം 50 മുതൽ 100 വര്‍ഷത്തിനിടയിൽ പഴക്കമുള്ളതുമാണ്. 92 ശതമാനത്തോളം അണക്കെട്ടുകളും സ്ഥിതി ചെയ്യുന്നത് അന്തര്‍സംസ്ഥാന നദികളിലുമാണ്. ഇവയുടെ അറ്റകുറ്റപ്പണിയും കാര്യക്ഷമതയും സംബന്ധിച്ച ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരേ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തിൽ 23 പേര്‍ മരിച്ചതും ഇത്തരത്തിൽ ഒരു നിയമം നിര്‍മ്മിക്കുന്നതിന് ഇന്ധനമേകുകയും ചെയ്തിട്ടുണ്ട്.
അണക്കെട്ടിന്റെ സുരക്ഷയ്ക്കും മറ്റും പരിശോധിക്കുന്നതിന് നാഷണൽ കമ്മിറ്റി ഓൺ ഡാം സേഫ്റ്റിക്ക് (എൻസിഡിഎസ്) രൂപകൽപ്പന ചെയ്യും. അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച നയങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തൽ, അണക്കെട്ട് തകരുന്നത് തടയൽ, പ്രധാന അണക്കെട്ടുകൾ തകരുന്നതിന്റെ കാരണങ്ങൾ വിശകലനം ചെയ്യൽ, ഡാം സുരക്ഷാ നടപടികളിൽ മാറ്റങ്ങൾ നിർദ്ദേശിക്കൽ എന്നിവ സമിതിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബില്ലിൽ എതിര്‍പ്പുമായി സംസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഉയര്‍ന്ന എതിര്‍പ്പുകളുടെ ഫലമായാണ് രണ്ട് വട്ടവും ലോകസഭയിൽ ബിൽ പരാജയപ്പെട്ടത്. തമിഴ്നാട് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളാണ് ബില്ലിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. ബില്ലിനെതിരെ ഏറ്റവുമധികം വിമര്‍ശനം ഉന്നയിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. അതിന്റെ പ്രഥാന കാരണം കേരളവുമായി തര്‍ക്കത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് തന്നെയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണാധികാരം തമിഴ്നാടിന് നഷ്ടമാകുമോ എന്ന ഭയമാണ് ഇത്തരത്തിൽ വിമര്‍ശനമുന്നയിക്കുന്നത്.
തമിഴ്നാട് ബില്ലിനെ ശക്തമായി വിമര്‍ശിക്കുന്നെങ്കിലും കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ ബില്ലിനെ സ്വാഗതം ചെയ്യുന്നില്ലെന്നത് കൗതുകകരമായ കാര്യമാണ്. കര്‍ണാടക, തമിഴ്നാട്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തിൽ തന്നെ എതിര്‍പ്പ് അറിയിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം ഇടപെടുന്നതാണ് ഈ ബില്ലിൻമേൽ വിമർശനവുമായി മറ്റു സംസ്ഥാനങ്ങൾ രംഗത്തുവരുന്നതിന് പിന്നിൽ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















