Big stories

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കേണ്ട സമയമായി; നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

'ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രത്യേകിച്ചും മാധ്യമസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ച്- കോടതി പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കേണ്ട സമയമായി; നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രിംകോടതി. രാജ്യദ്രോഹകുറ്റം ചുമത്തി ആന്ധ്രാപ്രദേശ് പോലിസ് കേസെടുത്ത രണ്ട് തെലുങ്ക് വാര്‍ത്താ ചാനലുകള്‍ക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രിംകോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 'ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രത്യേകിച്ചും മാധ്യമസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ച്- കോടതി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതുകൊണ്ട് രാജ്യദ്രോഹക്കേസ് ചുമത്തുന്നതിന് പരിധി നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ടിവി-5, എബിഎന്‍ ആന്ധ്രാജ്യോതി എന്നീ ചാനലുകള്‍ക്കെതിരെയാണ് പോലിസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിമത എംപി കെ രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് ചാനലുകള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി കേസെടുത്തത്.

നടപടി മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ചാനലുകള്‍ക്കെതിരേ ആന്ധ്ര സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനെ നിശിതമായ വിമര്‍ശിച്ചിരുന്നു വിമത എംപി. ആന്ധ്ര പോലിസ് എഫ്‌ഐആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമസ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ചാനലുകളുടെ ഹരജിയില്‍ സുപ്രിംകോടതി ആന്ധ്രാ സര്‍ക്കാരിന്റെ പ്രതികരണം തേടി. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രിംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ചാനലുകളിലെ ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കില്ലെന്നും കോടതി ഉറപ്പുനല്‍കി.

Next Story

RELATED STORIES

Share it