വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; ഇന്നുകൂടി പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാനുള്ള അവസരം ഇന്ന് കൂടി മാത്രം.2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും അവസരമുണ്ട്. ഓണ്‍ലൈനായി മാത്രമേ ഇനി പേരു ചേര്‍ക്കാനാവുകയുള്ളൂ. www.nvsp.in, www.ceo.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ വഴി പട്ടികയില്‍ പേരു ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ഏപ്രില്‍ 23ന് വോട്ടുചെയ്യാന്‍ സ്വന്തം മണ്ഡലത്തിലേക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണെങ്കിലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയിലേക്ക്് ഓണ്‍ലൈനായി പേരുമാറ്റാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറ്റുന്നതിനും തിരുത്തലിനും ഉള്ള സൗകര്യങ്ങള്‍ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. സംശയനിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ 1950. കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ളവര്‍ക്ക് ഈ വെബ്സൈറ്റുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയൊള്ളു.
മേല്‍വിലാസം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം. ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബത്തിലെ മറ്റാരുടെയെങ്കിലും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കണം. പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദേശത്തുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാവില്ല. പട്ടികയില്‍ വിവരങ്ങള്‍ ചേര്‍ത്തതിന്റെ തല്‍സ്ഥിതിയും www.nvsp.in വെബ്സൈറ്റിലുടെ അറിയാനാകും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു ഉള്‍പ്പെടെ സൗകര്യമുണ്ട്. പ്ലേസ്റ്റോര്‍, ഐട്യൂണ്‍സ് എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ എല്ലാ വോട്ടര്‍മാരുടെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരാതികള്‍ അറിയിക്കാനും വോട്ടിങ് യന്ത്രം, രാജ്യത്ത് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍, തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം. ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യമുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പ്രദേശത്തെ ബിഎല്‍ഒ വീട്ടിലെത്തി വോട്ടറാണെന്ന് ഉറപ്പുവരുത്തും.ഇതിനു ശേഷം മാത്രമേ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT