Big stories

'9 കോടി ഇന്ത്യക്കാര്‍ അപകടത്തില്‍'; ആരോഗ്യസേതുവില്‍ സുരക്ഷാ പിഴവെന്ന് ഹാക്കര്‍; നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും 9 കോടി ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും ഹാക്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നു അവകാശപ്പെട്ടു.

9 കോടി ഇന്ത്യക്കാര്‍ അപകടത്തില്‍; ആരോഗ്യസേതുവില്‍ സുരക്ഷാ പിഴവെന്ന് ഹാക്കര്‍; നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പിഴവുണ്ടെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട് ബാപ്റ്റിസ്റ്റ്. എന്നാല്‍ ആരോഗ്യ സേതു ആപ്പില്‍ യാതൊരു സുരക്ഷാ വീഴ്ച്ചയുമില്ലെന്ന് അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.

ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും 9 കോടി ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും ഹാക്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നു അവകാശപ്പെട്ടു.

'പ്രശ്നം പരസ്യമായി വെളിപ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ അവരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണ്' എന്ന് ഹാക്കര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ്

ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും ഹാക്കര്‍ വ്യക്തമാക്കി.

വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കുറവുകള്‍ പരസ്യമാക്കുമെന്ന് ഹാക്കര്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.

'90 ദശലക്ഷം ഇന്ത്യക്കാരുടെ (അപകടസാധ്യതയുള്ള) മെഡിക്കല്‍ ഡാറ്റ പുറത്തുവിടുന്നത് ഒരു ഓപ്ഷന്‍ അല്ല. തന്റെ ക്ഷമയ്ക്ക് പരിധിയുണ്ട്. അതിനാല്‍, ന്യായമായ ഒരു സമയ പരിധി നല്‍കും. ശേഷം താന്‍ അത് വെളിപ്പെടുത്തും. അതിനു മുമ്പ് പ്രശ്‌നം പരിഹരിക്കോ ഇല്ലയോ?ഹാക്കര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകള്‍ ട്രാക്കുചെയ്യുന്നതിന് ഫോണുകളില്‍ നിന്നുള്ള ലൊക്കേഷന്‍ ഡാറ്റ ഉപയോഗിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ച ആരോഗ്യ സേതു ആപ്പിനെതിരേ ഈ ആഴ്ച ആദ്യത്തില്‍ രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ 'അത്യാധുനിക നിരീക്ഷണ സംവിധാനം' എന്നാണ് അദ്ദേഹം വിളിച്ചത്.

അതേസമയം, ഈ ആപ്ലിക്കേഷനെ ജനങ്ങളെ സംരക്ഷിക്കുന്ന ശക്തമായ കൂട്ടാളിയെന്നാണ് വിമര്‍ശനങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it