Big stories

ജോളി മറ്റൊരു പെണ്‍കുട്ടിക്കും രണ്ട് തവണ വിഷം കൊടുത്തു; കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പെണ്‍കുട്ടികളെ

മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍, ജയശ്രീയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ജോളി മറ്റൊരു പെണ്‍കുട്ടിക്കും രണ്ട് തവണ വിഷം കൊടുത്തു;  കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പെണ്‍കുട്ടികളെ
X

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി മറ്റൊരു പെണ്‍കുട്ടിയേയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തി. ഇതോടെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ എണ്ണം മൂന്നായി.

അടുത്ത സുഹൃത്തായ ജയശ്രീയുടെ മകളെ രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞിന് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പോലിസിനോട് പറഞ്ഞിട്ടുണ്ട്.

ആദ്യത്തെ തവണ കുഞ്ഞിന് വയ്യെന്ന് ജയശ്രീയെ വിളിച്ച് അറിയിച്ചത് ജോളിയാണ്. രണ്ട് തവണയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കുഞ്ഞിന് വിഷബാധയേറ്റെന്ന് തെളിഞ്ഞെങ്കിലും അടുത്ത സുഹൃത്തായ ജോളിയെ മാത്രം ജയശ്രീ സംശയിച്ചിരുന്നില്ല. സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതില്‍ തഹസില്‍ദാര്‍ ജയശ്രീയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്.

മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍, ജയശ്രീയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. റോയിയുടെ ബന്ധുവായ മാര്‍ട്ടിന്റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.




Next Story

RELATED STORIES

Share it