പശു ഇറച്ചിയില്ലാതെ പന്നിയും ബീഫും വിളമ്പി ഡിവൈഎഫ്ഐ 'ഫുഡ് സ്ട്രീറ്റ്'; അഭിനന്ദനവും പിന്തുണയുമായി സംഘപരിവാരം
സംഘപരിവാര നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബീഫ്,ചിക്കന്‍,ബിരിയാണി,പന്നിയിറച്ചി എന്നിവ വിളമ്പിയാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്
ബജ്റംഗ്ദളോ ഹനുമാന് സേനയോ എങ്കിലും ചെയ്യണമെന്ന് താനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത് എന്ന് ശങ്കു ടി ദാസും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന് സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍...' എന്നാണ് ശങ്കു ടി ദാസിന്റെ പോസ്റ്റില്‍ പറയുന്നത്.സംഘപരിവാര സഹയാത്രികരായ 'ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍' (കാസ) എന്ന വിധ്വേഷ പ്രചാരകരായ ക്രിസംഘി സംഘടനയും ഡിവൈഎഫ്ഐക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. 'നമ്മുടെ മതേതര കേരളത്തില്‍ ഭക്ഷണത്തില്‍ മതം കലര്‍ത്തി അന്യമതസ്ഥര്‍ അറുത്തത് അല്ല എന്നുറപ്പുവരുത്തുന്ന തരത്തില്‍ 'ഹലാല്‍ ' സര്ട്ടിഫിക്കേഷന് ബോര്‍ഡ് വെച്ച് അയിത്തം സൃഷ്ടിക്കുന്ന, പന്നിയിറച്ചിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്ന, മത വിശ്വാസത്തിന്റെ പേരില്‍ ഭക്ഷണത്തില്‍ തുപ്പുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരെയുള്ള ഡിവൈഎഫ്ഐയുടെ സമരത്തിന് ഐക്യദാര്‍ഢ്യം. വര്‍ഗ്ഗീയത വേണ്ട, രുചി മതി...' എന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
തിരുവനന്തപുരത്ത് ഫുഡ്സ്ട്രീറ്റ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ആണ് ഉദ്ഘാടനം ചെയ്തത്. കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്റെ നാടാണ് കേരളമെന്നും സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ കാംപയിന് സംഘപരിവാര്‍ അഴിച്ചുവിടുകയാണെന്നും എ എ റഹീം പറഞ്ഞു. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഹലാല്‍ വിവാദത്തില്‍ എത്തിയിരിക്കുന്നു. മുസ് ലിം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ, ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകള്‍ക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആര്‍എസ്എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബിജെപി അധ്യക്ഷന്‍ തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കിയെന്നും എ എ റഹീം വിമര്‍ശിച്ചു. ഡിവൈഎഫ്ഐയുടേത് സംഘപരിവാര വിരുദ്ധതയല്ലെന്നും രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കിയാണ് അവനരടെ പരിപാടിയെന്നും ഇതിനിടെവിമര്ശനമുയര്ന്നിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ വിശ്വാസികള്‍ക്കെതിരായ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. ഹലാല്‍ ഫുഡ് ഫെസ്റ്റുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കൈപമംഗലം നിയോജകമണ്ഡലം കമ്മിറ്റി ഇന്നു വൈകീട്ട് അഞ്ചു മണിക്ക് എറിയാട് ചന്തയില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹലാല്‍ ഭക്ഷണത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനു വിരുദ്ധമായി പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് വാര്യര്‍ മുങ്ങുകയായിരുന്നു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT