Big stories

170 കോടിയുടെ കള്ളപ്പണ ഇടപാട്: കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിനായി കഴിഞ്ഞമാസം നാലിന് മുതിര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹികളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇതെത്തുടര്‍ന്നാണു നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

170 കോടിയുടെ കള്ളപ്പണ ഇടപാട്: കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ കാരണംകാണിക്കല്‍ നോട്ടീസ്
X

ന്യൂഡല്‍ഹി: 170 കോടി രൂപയുടെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയില്‍നിന്നു പാര്‍ട്ടി അക്കൗണ്ടിലേക്കു കള്ളപ്പണം ഹവാല വഴിയില്‍ എത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ്. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിനായി കഴിഞ്ഞമാസം നാലിന് മുതിര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹികളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇതെത്തുടര്‍ന്നാണു നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ നടന്ന ഒരു റെയ്ഡില്‍ കമ്പനിയില്‍നിന്ന് 170 കോടി രൂപ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന വിശദീകരണം.

വ്യാജ ബില്ലുപയോഗിച്ച് സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് ഫണ്ടുകള്‍ നീക്കം ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കമ്പനിക്ക് അനുവദിച്ച പദ്ധതികളിലാണ് വ്യാജ ബില്ലിങ് കൂടുതലും നടന്നിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹൈദരാബാദിലെ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിങഗ് എന്ന സ്ഥാപനം കോണ്‍ഗ്രസിനു ഫണ്ട് നല്‍കിയെന്നാണ് വിവരം.

Next Story

RELATED STORIES

Share it