Big stories

ബലാല്‍സംഗം ചെറുത്ത മകളെയും മാതാവിനെയും മൊട്ടയടിച്ച് നടത്തിച്ചു

സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പോലിസ് ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലിസ് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദും ബാര്‍ബറും ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

ബലാല്‍സംഗം ചെറുത്ത മകളെയും മാതാവിനെയും മൊട്ടയടിച്ച് നടത്തിച്ചു
X

പറ്റ്‌ന: ബലാല്‍സംഗം ചെറുത്ത മകളെയും മാതാവിനെയും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടത്തിച്ചു തലമുണ്ഡനം ചെയ്ത് നാട് മുഴുവന്‍ നടത്തിച്ചു. ബിഹാറിലെ വൈശാലി ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 48കാരിയായ വീട്ടമ്മയും ഇവരുടെ വിവാഹിതയായ 19കാരി മകളുമാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പോലിസ് ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലിസ് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദും ബാര്‍ബറും ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം സ്ഥിരീകരിച്ച ഭഗവാന്‍പൂര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സഞ്ജയ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും അന്വേഷണം പുരോഗിക്കുകയാണ് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് 6.30ഓടെ ആയുധങ്ങളുമായെത്തിയ ആറോളം പേര്‍ ഇരകളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതുകണ്ട് തടയാനെത്തിയപ്പോള്‍ മാതാവിനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പോലിസിനോട് പറഞ്ഞു. മരവടിയും മറ്റും കൊണ്ട് അക്രമിസംഘം ആക്രമിക്കുകയും വീടിനു പുറത്തേക്കെത്തിക്കുകയുമായിരുന്നു. ഇതിനുശേഷം ഖുര്‍ഷിദ് ബാര്‍ബറെ വിളിച്ചുവരുത്തി സ്ത്രീകളുടെ തല മൊട്ടയടിക്കുകയായിരുന്നു. ഇതിനു ശേഷം ഇരുവരെയും ഗ്രാമം മുഴുവന്‍ നടത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇരു സ്ത്രീകളും ലൈംഗിക വ്യാപാരികളാണെന്ന് ആരോപിച്ചാണ് ഖുര്‍ഷിദും സംഘവും അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it