യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗം തര്‍ക്കം: പിറവം പള്ളിയിലുള്ളവരെ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി

ഇന്ന് ഉച്ചയക്ക് 1.45 നു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെങ്കിലും പള്ളിയില്‍ നിന്നും മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യാക്കോബായ വിഭാഗം

Update: 2019-09-26 06:06 GMT

കൊച്ചി: ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിവിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി.പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിശ്വാസികളെ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് ഉച്ചയക്ക് 1.45 നു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.കോടതി ഉത്തരവുമായി ഇന്നലെ ഓര്‍ത്തഡോക്‌സ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും ആരാധാന നടത്താന്‍ പിറവം പള്ളിയിലേക്ക് എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി ഇവരെ പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു. പളളിക്കുള്ളില്‍ പ്രവേശിക്കുമെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സ്ത്രീകളടക്കമുളള യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളിലും നിലയുറപ്പിച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

തുടര്‍ന്ന ്‌പോലിസ് ഇടപെട്ട് യാക്കോബായ വിശ്വാസികളെ നീക്കാന്‍ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. സംഘര്‍ഷാവസ്ഥയക്ക് അയവു വരാതെ പ്രതിഷേധം തുടര്‍ന്നതോടെ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ടുമാസത്തേക്ക് പോലിസ് നിരോധനം. ഏര്‍പ്പെടുത്തി.ഇരുവിഭാഗത്തിലെയും 67 പേര്‍ക്കാണ് പള്ളിയില്‍ പ്രവേശിക്കുന്നതിന് പോലിസ് നിരോധനം ഏര്‍പ്പെടുത്തിയത് ഇതുസംബന്ധിച്ച് ഇരുവിഭാഗത്തിനും പോലിസ് അറിയിപ്പ് നല്‍കി. പിരിഞ്ഞു പോകണമെന്ന അറിയിപ്പ് പാലിക്കാത്തതുമൂലമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പള്ളിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാക്കണമെന്ന ഉപഹരജിയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി കര്‍ശന നിലപാടെടുത്തിരിക്കുന്നത്.ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെങ്കിലും പള്ളിയില്‍ നിന്നും മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യാക്കോബായ വിഭാഗം. 

Tags:    

Similar News