സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റല്‍ വാര്‍ഡനുമായ ആര്യ (34)ആണ് അറസ്റ്റിലായത്.

Update: 2019-10-11 02:05 GMT

ആലുവ: പാറാവുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവതിയെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റല്‍ വാര്‍ഡനുമായ ആര്യ (34)ആണ് അറസ്റ്റിലായത്.

ഈ മാസം രണ്ടിന് ആലുവയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ നിന്നും ഇരുചക്രവാഹനം മാറ്റിവക്കാനാവശ്യപ്പെട്ട സുരക്ഷാ ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനോട് തട്ടിക്കയറിയ ആര്യ ഇദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് യുവതിക്കെതിരേ കേസെടുക്കുകയായിരുന്നു.

സംഭവം പരാതിയായി പോലിസില്‍ എത്തിയതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, അഭിഭാഷകനുമായി പോലിസ് സ്‌റ്റേഷനിലെത്തിയ യുവതി അവിടെ വച്ചും റിങ്കുവിനോട് തട്ടിക്കയറിയതോടെ കേസുമായി മുന്നോട്ട് പോകാന്‍ റിങ്കുവിന്റെ സെക്യൂരിറ്റി ഏജന്‍സി തീരുമാനിക്കുകയായിരുന്നു. വണ്ടിയെടുത്ത് തന്ന റിങ്കു തന്നെ തുറിച്ചു നോക്കിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പോലിസിനോട് യുവതി പറഞ്ഞത്.


Tags:    

Similar News