തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ഐഐഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. വിജിലൻസ് കോടതിയിൽ ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു.
നിലവിൽ ഏഴ് ദിവസത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ശിവശങ്കർ. സ്വർണക്കടത്ത് കേസ് പ്രതികളെ കളളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ ബുധനാഴ്ച്ച രാത്രിയാണ് രാത്രിയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിലും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതിലും ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറസ്റ്റ് മെമ്മോയിൽ എൻഫോഴ്സ്മെന്റ് പറഞ്ഞത്.
ഒക്ടോബർ 15ന് നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇക്കാര്യങ്ങൾ സമ്മതിച്ചതായിട്ടാണ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഏഴ് ദിവസത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് എം ശിവശങ്കർ.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ഐഐഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. വിജിലൻസ് കോടതിയിൽ ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു.
നിലവിൽ ഏഴ് ദിവസത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ശിവശങ്കർ. സ്വർണക്കടത്ത് കേസ് പ്രതികളെ കളളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ ബുധനാഴ്ച്ച രാത്രിയാണ് രാത്രിയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിലും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതിലും ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറസ്റ്റ് മെമ്മോയിൽ എൻഫോഴ്സ്മെന്റ് പറഞ്ഞത്. ഒക്ടോബർ 15ന് നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇക്കാര്യങ്ങൾ സമ്മതിച്ചതായിട്ടാണ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയെ തുടർന്നാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയും വിവാദങ്ങളിൽ നിറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകളുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ ലഭിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയും സുഹൃത്തുക്കളും നാലര കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റുമായി ചേർന്ന് 140 അപ്പാർട്‌മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റി ഉയർന്ന എല്ലാ ആക്ഷേപങ്ങളിലും അന്വേഷണം നടത്താനായിരുന്നു ഉത്തരവ്.

