മഅ്ദനി വീട്ടിലെത്തി മാതാവിനെ കണ്ടു
BY MTP4 May 2018 5:43 PM GMT
X
MTP4 May 2018 5:43 PM GMT
ശാസ്താംകോട്ട(കൊല്ലം): രോഗബാധിതയായ മാതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയ പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി മൈനാഗപ്പള്ളിയിലെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ എത്തി. ഇന്നലെ രാത്രിയെത്തിയ മഅ്ദനി മാതാവ് അസുമാബീവിയെയും പിതാവ് അബ്ദുല്‍ സമദ് മാസ്റ്ററെയും സഹോദരങ്ങളടക്കമുള്ള ബന്ധുക്കളെയും കണ്ട ശേഷം അദ്ദേഹത്തിന്റെ മതപഠന കേന്ദ്രമായ അന്‍വാര്‍ശ്ശേരിയിലേക്ക് മടങ്ങി. പിഡിപി പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നിരവധി പേര് മഅ്ദനിയെ കാണാന്‍ തോട്ടുവാല്‍ മന്‍സിലില്‍ എത്തിയിരുന്നു.
ഈ മാസം മൂന്നു മുതല്‍ 11 വരെ നാട്ടില്‍ നില്‍ക്കാനാണ് ബംഗളൂരു എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ പോലിസിന്റെ നിസ്സഹകരണംമൂലം യാത്ര ഒരുദിവസം വൈകി. വിമാനത്തില്‍ നാട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിനുള്ള സാങ്കേതിക തടസ്സങ്ങള്‍മൂലം കേരളത്തിലേക്കുള്ള യാത്ര ഇന്നലെ പുലര്‍ച്ചെ റോഡ് മാര്‍ഗം ആക്കുകയായിരുന്നു. ഭാര്യ സൂഫിയ മഅ്ദനിയും പിഡിപി നേതാക്കളും മഅ്ദനിയോടൊപ്പം ഉണ്ടായിരുന്നു. വഴിനീളേ പിഡിപി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, കൊല്ലത്തേക്കുള്ള യാത്രാമധ്യേ പാലക്കാട് കഞ്ചിക്കോടിന് സമീപം ചടയന്‍കാല ജുമാ മസ്ജിദില്‍ ജുംആ നമസ്കരിക്കാന്‍ ഇറങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. കോടതി ഉത്തരവില്‍ അത്തരം കാര്യം പരാമര്‍ശിക്കുന്നില്ലെന്നും യാത്രയില്‍ പാലക്കാട് ഇറങ്ങുന്നതിനെ കുറിച്ച് നിര്‍ദേശമൊന്നുമില്ലെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഈ മാസം മൂന്നു മുതല്‍ 11 വരെ നാട്ടില്‍ നില്‍ക്കാനാണ് ബംഗളൂരു എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ പോലിസിന്റെ നിസ്സഹകരണംമൂലം യാത്ര ഒരുദിവസം വൈകി. വിമാനത്തില്‍ നാട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിനുള്ള സാങ്കേതിക തടസ്സങ്ങള്‍മൂലം കേരളത്തിലേക്കുള്ള യാത്ര ഇന്നലെ പുലര്‍ച്ചെ റോഡ് മാര്‍ഗം ആക്കുകയായിരുന്നു. ഭാര്യ സൂഫിയ മഅ്ദനിയും പിഡിപി നേതാക്കളും മഅ്ദനിയോടൊപ്പം ഉണ്ടായിരുന്നു. വഴിനീളേ പിഡിപി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, കൊല്ലത്തേക്കുള്ള യാത്രാമധ്യേ പാലക്കാട് കഞ്ചിക്കോടിന് സമീപം ചടയന്‍കാല ജുമാ മസ്ജിദില്‍ ജുംആ നമസ്കരിക്കാന്‍ ഇറങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. കോടതി ഉത്തരവില്‍ അത്തരം കാര്യം പരാമര്‍ശിക്കുന്നില്ലെന്നും യാത്രയില്‍ പാലക്കാട് ഇറങ്ങുന്നതിനെ കുറിച്ച് നിര്‍ദേശമൊന്നുമില്ലെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT