Sub Lead

ബിഗ് ബ്രേക്കിങ്: ചെങ്കടലില്‍ മുക്കിയ കപ്പലിലെ മലയാളിയുടെ വീഡിയോ പുറത്തുവിട്ട് അന്‍സാറുല്ല (വീഡിയോ)

ബിഗ് ബ്രേക്കിങ്: ചെങ്കടലില്‍ മുക്കിയ കപ്പലിലെ മലയാളിയുടെ വീഡിയോ പുറത്തുവിട്ട് അന്‍സാറുല്ല (വീഡിയോ)
X

സന്‍ആ: ഇസ്രായേലുമായി ബന്ധം പുലര്‍ത്തിയതിന് ചെങ്കടലില്‍ മുക്കിയ ഗ്രീക്ക് കപ്പലിലെ മലയാളി ജീവനക്കാരന്റെ വീഡിയോദൃശ്യം പുറത്തുവിട്ട് അന്‍സാറുല്ല. ജൂലൈ ഏഴിന് ചെങ്കടലില്‍ മുക്കിയ ഇറ്റേണിറ്റി സി എന്ന കപ്പലിലെ ജീവനക്കാരനായ മലയാളിയാണ് മറ്റു ജീവനക്കാരുടെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ''യെമനില്‍ നിന്നാണ് വിളിക്കുന്നത്... യെമന്‍ നേവിയില്‍ നിന്നും..'' എന്ന് മലയാളി പറയുന്നത് വീഡിയോയില്‍ കാണാം.


ജൂലൈ ഏഴിന് ചെങ്കടലില്‍ മുക്കിയ കപ്പലിലെ ജീവനക്കാരനായ പത്തിയൂര്‍ ശ്രീജാലയത്തില്‍ അനില്‍കുമാര്‍ അന്‍സാറുല്ലയുടെ കസ്റ്റഡിയില്‍ ആണെന്നാണ് കപ്പല്‍ കമ്പനി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ ഏജന്‍സി മുഖേന ഗ്രീക്കിലെ സീ ഗാര്‍ഡന്‍മാരി ടൈം സെക്യൂരിറ്റി കമ്പനിയില്‍ ഫെബ്രുവരി 22നാണ് അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തേക്ക്(ഉമ്മുല്‍ റഷ്‌റാഷ്) തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പലെന്ന് ജീവനക്കാര്‍ പറയുന്നു. സോമാലിയയിലെ ബാര്‍ബറ തുറമുഖത്ത് നിന്നാണ് കപ്പല്‍ വന്നതെങ്കിലും സൗദി അറേബ്യയില്‍ നിന്നും യാത്ര തുടങ്ങിയെന്ന പോലെയാണ് രേഖകള്‍ കാണിച്ചത്. ഇസ്രായേലുമായി വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് ശരിയല്ലെന്ന് ജീവനക്കാര്‍ ആഗോള ഷിപ്പിങ് കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കി. ചില ജീവനക്കാര്‍ ഫലസ്തീന്‍ ജനതയോട് മാപ്പും ചോദിച്ചു. തങ്ങളുടെ പ്രവൃത്തി ഫലസ്തീനികള്‍ക്കുണ്ടാക്കുന്ന ദുരിതത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ചിലര്‍ പറഞ്ഞു.

ജൂലൈ ഏഴിന് ചെങ്കടല്‍ വഴി ഇസ്രായേലിലേക്ക് പോവുന്ന സമയത്താണ് അന്‍സാറുല്ലയുടെ നാവികസേനാ വിഭാഗം കപ്പല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നത്. അത് വകവയ്ക്കാതിരുന്നതാണ് കപ്പല്‍ മുക്കാന്‍ കാരണമായതെന്ന് സംഭവത്തിന്റെ വീഡിയോകള്‍ പറയുന്നു.

ലൈബീരിയന്‍ പതാകയുള്ള ഇറ്റേണിറ്റി സി കപ്പലില്‍ 25 ക്രൂവാണുണ്ടായിരുന്നു. കപ്പല്‍ നിര്‍ത്തണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കപ്പലിലെ മൂന്നു ഫിലിപ്പൈന്‍സ് പൗരന്‍മാരും ഒരു റഷ്യന്‍ പൗരനും കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയായിരുന്നു ആക്രമണം. കപ്പലിലുണ്ടായിരുന്ന രണ്ടു നാവികര്‍ക്ക് പരിക്കേറ്റതായും അവര്‍ക്ക് ചികില്‍സ നല്‍കിയതായും അന്‍സാറുല്ല അറിയിച്ചു. 2023ല്‍ ചെങ്കടലില്‍ നിന്നും പിടിച്ചെടുത്ത ഗ്യാലക്‌സി ലീഡര്‍ കപ്പലിലെ ജീവനക്കാരെ പിന്നീട് അന്‍സാറുല്ല വിട്ടയച്ചിരുന്നു. ഒമാന്റെ മധ്യസ്ഥതയിലായിരുന്നു മോചനം.

Next Story

RELATED STORIES

Share it