Sub Lead

ലോക ചരിത്രത്തിലെ ഏറ്റവും 'വലിയ വ്യോമാക്രമണം' സോമാലിയയില്‍ നടത്തിയെന്ന് യുഎസ്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം സോമാലിയയില്‍ നടത്തിയെന്ന് യുഎസ്
X

വാഷിങ്ടണ്‍: ലോക ചരിത്രത്തിലെ ഏറ്റവും 'വലിയ വ്യോമാക്രമണം' ആഫ്രിക്കയിലെ സോമാലിയയില്‍ നടത്തിയെന്ന് യുഎസ്. വിമാനവാഹിനി കപ്പലായ ഹാരി എസ് ട്രൂമാനില്‍ നിന്നും അതിന് അകമ്പടിയായി പോവുന്ന യുദ്ധക്കപ്പലുകളില്‍ നിന്നുമായി പതിനാറ് എഫ്/എ-18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റുകളാണ് ഒരേസമയം പറന്നുയര്‍ന്ന് സോമാലിയയില്‍ ആക്രമണം നടത്തിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ആക്രമണമെന്ന് യുഎസ് നേവിയുടെ ആക്ടിങ് ചീഫായ അഡ്മിറല്‍ ജെയിംസ് കില്‍ബി പറഞ്ഞു. 60 ടണ്‍ ബോംബാണ് അവിടെ ഇട്ടത്. അതിലൂടെ 14 പേരെ കൊലപ്പെടുത്തിയെന്നും ജെയിംസ് കില്‍ബി പറഞ്ഞു. ഗോലിസ് മലകളിലെ ടണലുകല്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് യുഎസ് സൈന്യത്തിന്റെ ആഫ്രിക്കന്‍ കമാന്‍ഡ് പറഞ്ഞു.ഒരു കപ്പലില്‍ നിന്നും ഇത്രയും യുദ്ധവിമാനങ്ങള്‍ ഒരേസമയം പറന്നുയര്‍ന്ന് ആക്രമണം നടത്തുന്നത് ലോകചരിത്രത്തില്‍ ആദ്യമാണെന്നും അവര്‍ പറഞ്ഞു.

സോമാലിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ അവിടത്തെ സര്‍ക്കാരിനെ സഹായിക്കാനെന്ന പേരിലാണ് യുഎസ് വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. അല്‍ ശബാബ് എന്ന സംഘടനക്കെതിരെയാണ് ഈ യുദ്ധം. 2002ല്‍ യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനെ വിന്യസിച്ചു. പിന്നീട് ഹെലികോപ്റ്ററുകളും വിമാനങ്ങളും ഡ്രോണുകളും അയച്ചു. പക്ഷേ, ഈ യുദ്ധവും അനന്തമായി നീളുകയാണ്.

ഗോലിസ് മലകളില്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഹാരി എസ് ട്രൂമാനെ ഹൂത്തികളെ നേരിടാനായി ചെങ്കടലില്‍ എത്തിച്ചത്. പക്ഷേ, ഹൂത്തികളുടെ ആക്രമണം മൂലം രണ്ടു യുദ്ധവിമാനങ്ങള്‍ കടലില്‍ വീണു പോവുകയാണുണ്ടായത്. ഹാരി എസ് ട്രൂമാന് നേരെയും നിരന്തരം ആക്രമണങ്ങളുണ്ടായി. അതിന് ശേഷമാണ് ട്രംപ് സമാധാനവാദിയായി മാറിയത്.

Next Story

RELATED STORIES

Share it