വോട്ടെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെടിയേറ്റു; പിന്നില്‍ സിആര്‍പിഎഫ് എന്ന് ആരോപണം
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അശോക്നഗര്‍ നിയോജകമണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കബീറുലിന് നേരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.
കൊല്‍ക്കത്ത: വ്യാഴാഴ്ച നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ട പോളിങിനിടെ പാര്‍ട്ടി പ്രവര്ത്തകന് വെടിയേറ്റതായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അശോക്നഗര്‍ നിയോജകമണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കബീറുലിന് നേരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.
അശോക്നഗറിലെ ദിഗ്ര മാലിക്ബീരിയ പ്രദേശത്തെ ബൂത്ത് നമ്പര്‍ 79 ലാണ് സംഭവം. മറ്റൊരു സംഭവത്തില്‍, ഉത്തര്‍ ദിനാജ്പൂരിലെ ചോപ്ര പ്രദേശത്ത്, ഒരു പോളിങ് ബൂത്തിലെ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് വെടിവയ്പുണ്ടായതായി റിപോര്‍ട്ടുണ്ട്.
ബിജെപിയാണ് വെടിവയ്പിന് പിന്നിലെന്നും തൃണമൂലും തൃണമൂല്‍ പ്രവര്‍ത്തകരാണ് വെടിവയ്പ് നടത്തിയതെന്ന് ബിജെപിയും ആരോപിച്ചു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രാദേശിക ഭരണകൂടത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT