- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അച്യുതാനന്ദന്റെ പിറന്നാൾ ദേശാഭിമാനി മാത്രം അറിഞ്ഞില്ല; വിചിത്രമെന്ന് ജയറാം രമേശിന്റെ വിമര്‍ശനം
വിഎസ് ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോള്‍, ദേശാഭിമാനി ഇക്കാര്യം തമസ്‌കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു.

കൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ 99-ാം പിറന്നാള്‍ സിപിഎം മുഖപത്രം ദേശാഭിമാനി അവഗണിച്ചതിനെതിരേ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്. മാതൃഭൂമിയുടെ ഇന്നത്തെ ആദ്യപേജ് ചൂണ്ടിക്കാട്ടിയാണ് ജയ്റാമിന്റെ വിമർശനം.
കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വിഎസ് ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ ഈ സമയത്ത് ഓര്‍ത്തുപോകുകയാണെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
വിഎസ് ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോള്‍, ദേശാഭിമാനി ഇക്കാര്യം തമസ്‌കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു. ജയ്‌റാം രമേശ് കുറിച്ചു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍പേജുകളിലൊന്നും വിഎസിന്റെ പിറന്നാള്‍ വാര്‍ത്തകളോ ചിത്രമോ ഇല്ലെന്നും ജയ്‌റാം രമേശ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.












