Sub Lead

രാജ്യത്തിന് ഭീഷണിയായ ആര്‍എസ്എസിനെ സാമൂഹികമായി ഒറ്റപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി പുത്തനത്താണി മലബാര്‍ ഹൗസില്‍ തുടങ്ങി

രാജ്യത്തിന് ഭീഷണിയായ ആര്‍എസ്എസിനെ സാമൂഹികമായി ഒറ്റപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്
X
കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് ശക്തിപ്പെട്ട ആര്‍എസ്എസ് വിരുദ്ധ മനോഭാവത്തെ അക്രമപ്രവര്‍ത്തനങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര നീക്കത്തെ ജനകീയ ചെറുത്തുനില്‍പ്പിലൂടെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി പുത്തനത്താണി മലബാര്‍ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ഉന്‍മൂലനം ലക്ഷ്യമിട്ടുള്ള കലാപമാണ് സംഘപരിവാരം ഡല്‍ഹിയില്‍ അഴിച്ചുവിട്ടിരിക്കുന്നത്. പൗരന്‍മാരുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുന്ന ആര്‍എസ് എസിനെ സാമൂഹികമായി ഒറ്റപ്പെടുത്തേണ്ട ഘട്ടമാണിത്.

തങ്ങളുടെ ഹിന്ദുത്വ താല്‍പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി അധികാര സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും പൂര്‍ണതോതില്‍ സംഘപരിവാരം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. കോടതികളുടെയും ഭരണഘടനാസ്ഥാപനങ്ങളുടെയും വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് ഇത്തരം ഇടപെടലുകള്‍ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്കു തന്നെ ഭീഷണിയായിരിക്കുന്ന ഈഘട്ടത്തില്‍ പോലും ആര്‍എസ്എസിനെ തുറന്നെതിര്‍ക്കാന്‍ തയ്യാറാവാതെ, സിപിഎം ഉള്‍പ്പടെയുള്ളവര്‍ അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദുത്വ ഫാഷിസം രാജ്യത്തിന് സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ മുന്നറിയിപ്പുകള്‍ കാലം ശരിവച്ചിരിക്കുകയാണ്. സംഘടന ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് ഇന്ന് രാജ്യം ഏറ്റുവിളിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഒറ്റപ്പെടുത്തലുകള്‍ക്കുള്ള ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞ് അടിസ്ഥാന ജനവിഭാഗങ്ങള്‍ പോപുലര്‍ ഫ്രണ്ടിനൊപ്പം അണിനിരക്കുന്നത് ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ് മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, ഖജാഞ്ചി എം കെ അശ്‌റഫ് ചര്‍ച്ച നിയന്ത്രിച്ചു.



Next Story

RELATED STORIES

Share it