- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിലിപ്പീന്‍സില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവച്ച് കൊല്ലും: പ്രസിഡന്റ് റൊഡ്രിഗോ
ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്.

മനില: കൊറോണ വ്യാപനം തടയുന്നതിനായി ഫിലിപ്പീന്‍സില്‍ പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ഡ്. രാജ്യത്തെ പോലിസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് പറഞ്ഞു.
ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് റൊഡ്രിഗോ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലിസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവച്ച് കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ഫിലിപ്പീന്‍സില്‍ ലോക്ക്ഡൗൺ ആരംഭിച്ചിട്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ഡ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.
ഫിലിപ്പീന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 96 പേര്‍ ഇതിനോടകം മരണപ്പെട്ടു. മാർച്ച് 12നു ശേഷമാണ് ഫിലിപ്പീൻസിൽ മരണനിരക്ക് കുത്തനെ വർധിക്കാൻ തുടങ്ങിയത്. മാർച്ച് 28നാണ് ഏറ്റവും കൂടുതൽ മരണം റിപോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ രോഗബാധിതരിൽ 62 ശതമാനവും മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
RELATED STORIES
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
2 Jun 2025 4:59 PM GMTഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ; കോടി രൂപയുടെ...
2 Jun 2025 4:24 PM GMTമുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ബിജെപി നേതാവ്
2 Jun 2025 2:32 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMTബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMT