Sub Lead

സിഖ് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ച പ്രതി ജയിലില്‍ കൊല്ലപ്പെട്ടു; പഞ്ചാബില്‍ സംഘര്‍ഷം

മൊഹിന്ദര്‍ പാല്‍ ബിട്ടു (49) എന്ന ആളാണ് ജയിലിനുള്ളില്‍ കൊല്ലപ്പെട്ടത്. 2015 ലായിരുന്നു പ്രതിയെ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ അടച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ച പ്രതി ജയിലില്‍ കൊല്ലപ്പെട്ടു; പഞ്ചാബില്‍ സംഘര്‍ഷം
X

ചണ്ഡിഗഡ്: സിക്ക് മതഗ്രന്ഥത്തെ അവഹേളിച്ചതില്‍ അറസ്റ്റിലായിരുന്ന പ്രതി ജയിലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബില്‍ സംഘര്‍ഷം. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ബിഎസ്എഫ്, ദ്രുതകര്‍മ സേന എന്നിവയുടെ 12 കമ്പനിയെ വിളിച്ചു വരുത്തി. മൊഹിന്ദര്‍ പാല്‍ ബിട്ടു (49) എന്ന ആളാണ് ജയിലിനുള്ളില്‍ കൊല്ലപ്പെട്ടത്. 2015 ലായിരുന്നു പ്രതിയെ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ അടച്ചത്. പാട്യാലയിലെ ന്യൂ നാഭ ജയിലില്‍ ഇന്നലെ വൈകുന്നേരതോടയായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മൊഹിന്ദര്‍ പാല്‍ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തില്‍ പെട്ട ആളാണ്. രണ്ട് സഹതടവുകാരായ ഗുര്‍സേവക് സങ്, മനീന്ദര്‍ സിങ് എന്നിവര്‍ സെല്ലിലെ ജനാലയുടെ കമ്പി ഊരിയെടുത്ത് അടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ബിട്ടുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയുകയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. കൊല്ലപ്പെട്ട പ്രതി അറസ്റ്റിലായത് നേരത്തേ സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ മോഗ ജില്ലയില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു.


Next Story

RELATED STORIES

Share it