Sub Lead

'ലഹരിക്കെതിരേ കൈകോര്‍ക്കാം'; എസ്ഡിപിഐ കാംപയിന്‍ ആരംഭിച്ചു

ലഹരിക്കെതിരേ കൈകോര്‍ക്കാം; എസ്ഡിപിഐ കാംപയിന്‍ ആരംഭിച്ചു
X

തൃശൂര്‍: ലഹരിക്കെതിരെ കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേച്ചേരിയില്‍ ലഹരി വിരുദ്ധ കാംപയിന്‍ നടത്തി. കാംപയിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് നിര്‍വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രന്‍ തിയ്യത്ത്, ഇ എം ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ജില്ലാ കമ്മിറ്റിയംഗം ഉമര്‍ മുഖ്താര്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് മാസ്റ്റര്‍ പങ്കെടുത്തു. കാംപയിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണം, സൈക്കിള്‍ റാലി , ബൈക്ക് റാലി , ഹൗസ് കാംപയിന്‍, ലഹരി വിരുദ്ധ സംഗമം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെയുളള കയ്യൊപ്പ് എന്നിവ നടക്കും.


നമ്മുടെ നാട്ടില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെയും രാസ ലഹരി ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരി മാഫിയയുടെയും ഇടനിലക്കാരുടെയും ഉപഭോക്താക്കളുടെയും ശക്തമായ ഒരു ശൃംഖല ഈ മേഖലയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ലഹരി മാഫിയ സംഘങ്ങളുടെയും ഇടനിലക്കാരുടെയും തന്ത്രങ്ങളില്‍ വഞ്ചിതരാകാന്‍ സാധ്യതയുള്ള യുവാക്കളെയും വിദ്യാര്‍ത്ഥി വിദ്യാര്‍ഥിനികളെയും ഈ ശൃംഖലയില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ലഹരിക്കെതിരെ കൈ കോര്‍ക്കാം എന്ന മുദ്രാവാക്യം എസ്ഡിപിഐ മുന്നോട്ടുവച്ചിട്ടുള്ളത്.

ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയും പുരോഗതിയും ആ രാജ്യത്തെ ജനതയുടെ ഗുണ നിലവാരത്തെ അടിസ്ഥാന പെടുത്തിയിരിക്കുന്നു. എന്നാല്‍ മാനവിക മൂല്യങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ലഹരി ഉപയോഗം നമ്മുടെ നാട്ടില്‍ അതിശക്തമാണ്.

കൊച്ചിയില്‍ രണ്ടു മോഡലുകളുടെ ദുരൂഹ മരണത്തിലും ലഹരി തന്നെയായിരുന്നു വില്ലന്‍.വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളില്‍ വലിയ ശതമാനം ലഹരി ഉപയോഗിക്കുന്നവരാണ് എന്നുള്ള കണക്ക് പുറത്തുവിടുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ്. ആയതിനാല്‍ സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ ഭീഷണി കണ്ടില്ലെന്ന് വെക്കാനാകില്ല. ഈ പശ്ചാത്തലത്തിലാണ് എസ്ഡിപിഐ ഒക്ടോബര്‍

ലഹരിക്കെതിരെ കൈ കോര്‍ക്കാം എന്ന തലക്കെട്ടില്‍ 06 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it