Sub Lead

രൂപേഷിനെതിരായ കേസില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ അനുമതി

എന്നാല്‍ ഹരജി പിന്‍വലിക്കുന്നതിനുള്ള കാരണം കേരളം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

രൂപേഷിനെതിരായ കേസില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ അനുമതി
X

ന്യൂഡല്‍ഹി: മാവോവാദി നേതാവ് രൂപേഷിന് എതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത്.

വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നേരത്തെ രൂപേഷിന് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

എന്നാല്‍ ഹരജി പിന്‍വലിക്കുന്നതിനുള്ള കാരണം കേരളം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത് നിയമപരമായ ചില വിഷയങ്ങളാണെന്നും സമീപകാലത്ത് സുപ്രിംകോടതിയില്‍ നിന്നുണ്ടായ ചില വിധികള്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ടെന്നും ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

കോടതി വിധികളിലെ നിലപാടിനോട് കേരളം യോജിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ കേരളത്തിനെ സുപ്രിംകോടതി അനുവദിച്ചത്. ഹരജി പിന്‍വലിക്കാന്‍ അനുവദിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങള്‍ കോടതിയില്‍ പിന്നീട് ഉന്നയിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it