Sub Lead

ഖുര്‍ആന്‍ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാര്‍ത്ഥി സല്‍വാന്‍ മോമികയെ നോര്‍വേയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഖുര്‍ആന്‍ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാര്‍ത്ഥി സല്‍വാന്‍ മോമികയെ നോര്‍വേയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

ബാഗ്ദാദ്: വിശുദ്ധ ഖുര്‍ആന്‍ നിരവധി തവണ പരസ്യമായി കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാര്‍ഥി സല്‍വാന്‍ മോമികയെ നോര്‍വേയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വീഡന്‍ വിട്ട് നോര്‍വേയില്‍ അഭയം തേടിയിരിക്കെയാണ് മരണപ്പെട്ടതെന്നാണ് റിപോര്‍ട്ട്. സ്വീഡനില്‍ നിന്ന് നോര്‍വേയിലേക്ക് മാറുന്നതിനെക്കുറിച്ച് മോമിക ഈയിടെ സൂചന നല്‍കിയിരുന്നു. നോര്‍വീജിയന്‍ അധികൃതരില്‍ നിന്ന് അഭയത്തിനും സംരക്ഷണത്തിനും അപേക്ഷിച്ചിട്ടുണ്ടെന്നും എന്ത് വിലകൊടുത്തും ഇസ് ലാമിക പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടം തുടരുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

'ഇന്ന് ഞാന്‍ സ്വീഡന്‍ വിട്ട് ഇപ്പോള്‍ നോര്‍വേയില്‍ നോര്‍വീജിയന്‍ അധികാരികളുടെ സംരക്ഷണത്തിലാണ്. ഞാന്‍ നോര്‍വേയില്‍ അഭയത്തിനും അന്താരാഷ്ട്ര സംരക്ഷണത്തിനും അപേക്ഷിച്ചു. കാരണം സ്വീഡന്‍ തത്ത്വചിന്തകര്‍ക്കും ചിന്തകര്‍ക്കും അഭയം നല്‍കുന്നില്ല. പക്ഷേ തീവ്രവാദികള്‍ക്കുള്ള അഭയം മാത്രമാണ് സ്വീകരിക്കുന്നത്,' എന്നായിരുന്നു മോമിക എക്‌സിലൂടെ കുറ്റപ്പെടുത്തിയത്. സല്‍വാന്റെ ചേതനയറ്റ മൃതദേഹം നോര്‍വേയില്‍ കണ്ടെത്തിയതായി ഒന്നിലധികം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അവകാശപ്പെട്ടു. എന്നാല്‍, നോര്‍വീജിയന്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

2023ലെ ബക്രീദ് ദിനത്തില്‍, സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം പള്ളിക്ക് പുറത്ത് സല്‍വാന്‍ മോമിക വിശുദ്ധ ഖുര്‍ആനെ അപമാനിച്ചത് പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഖുര്‍ആന്‍ കത്തിക്കുകയും ചവിട്ടിയരക്കുകയും ചെയ്തരു സ്ട്രിപ്പ് വയ്ക്കുകയും അതില്‍ കാലുകൊണ്ട് മുദ്രയിടുകയും ചെയ്തു. മോമിക പറഞ്ഞത് പരിഭാഷപ്പെടുത്തിയ മറ്റൊരു പ്രതിഷേധക്കാരനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖില്‍ നിന്ന് സ്വീഡനിലേക്ക് പലായനം ചെയ്ത ഇയാള്‍ സ്‌റ്റോക്ക്‌ഹോം കൗണ്ടിയിലെ സോഡര്‍ട്ടാല്‍ജെയിലെ ജെര്‍ന മുനിസിപ്പാലിറ്റിയില്‍ താമസിക്കുകയായിരുന്നു

Next Story

RELATED STORIES

Share it