Sub Lead

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരി തന്നെയാണ് ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലിസിന്റെ നടപടി.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി
X

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മൂന്നാം പ്രതിയാക്കി. ഇതു സംബന്ധമായ റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ നല്‍കും.

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരി തന്നെയാണ് ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലിസിന്റെ നടപടി. ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേരെയായിരുന്നു നേരത്തെ പ്രതിചേര്‍ത്തത്. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അധോലോക കുറ്റവാളിക്കെതിരായ നടപടി.

വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടി ലീന മരിയ പോളി വിളിച്ചത് രവി പൂജാരി തന്നെയാണെന്നും കണ്ടെത്തിയിരുന്നു. ആസ്േ്രതലിയയില്‍ നിന്നെന്ന പേരിലുള്ള രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോളുകള്‍ കേന്ദ്രീകരിച്ച് കര്‍ണാടക പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

സെനഗലില്‍ പിടിയിലായ രവി പൂജാരിയെ 5 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കര്‍ണാടക പൊലിസിന്റെയും മുംബൈ പൊലിസിന്റെയും നടപടികള്‍ക്കു ശേഷമാവും ഇയാളെ കൊച്ചി പോലിസിന് കൈമാറുക.

Next Story

RELATED STORIES

Share it