Sub Lead

യുപിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു

യുപിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു
X

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു. 22 കാരിയുടെ മരണത്തില്‍ കാമുകനും ഡോക്ടര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസെടുത്തു. രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാരാണസിയിലെ ചോലാപൂരിലാണ് സംഭവം. ഏറെ നാളായി പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. വിദ്യാര്‍ഥിനി ഗര്‍ഭിണിയായതോടെ ഗര്‍ഭച്ഛിദ്രം നടത്താനായി നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയില്‍ എത്തി. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ, യുവാവ് ആശുപത്രിയിലെത്തിച്ച് ബലം പ്രയോഗിച്ച് അലസിപ്പിക്കാന് ശ്രമിച്ചു. ഗര്‍ഭച്ഛിദ്രത്തിനിടെ വിദ്യാര്‍ഥി മരിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാന്‍ തുടങ്ങിയതോടെ ആളുകള്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി. ബന്ധുക്കളുടെ പരാതിയില്‍, പ്രതികളായ പ്രദുമ്‌ന യാദവ്, അനുരാഗ് ചൗബെ, ആശുപത്രി ഓപ്പറേറ്റര്‍ ഷീല പട്ടേല്‍, ഡോ. ലാലന്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്മയുടെ മരണശേഷം പെണ്‍കുട്ടി മുത്തച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

Next Story

RELATED STORIES

Share it