Sub Lead

സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകം: റാലി സംഘടിപ്പിച്ച് ആര്‍എസ്എസ്-ബിജെപി വിരുദ്ധ ബംഗാള്‍ കൂട്ടായ്മ

സ്റ്റാന്‍ സ്വാമി ഫാ്ഷിസ്റ്റുകള്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ മഹേശ്വര സമദ്ദാര്‍ പറഞ്ഞു.

സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകം:  റാലി സംഘടിപ്പിച്ച് ആര്‍എസ്എസ്-ബിജെപി വിരുദ്ധ ബംഗാള്‍ കൂട്ടായ്മ
X

ന്യൂഡല്‍ഹി: സ്റ്റാന്‍ സ്വാമിയെ ഭരണകൂടം അന്യായമായി തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ആര്‍എസ്എസ്-ബിജെപി ഫാഷിസത്തിന് എതിരായ ബംഗാളിലെ കൂട്ടായ്മ(Bengal against Fascist RSS-BJP). സ്റ്റാന്‍ സ്വാമിയുടെ ഭരണകൂട കൊലയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച നടത്തിയ റാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേത് സ്വാഭാവിക മരണമല്ലെന്നും മനുഷ്യത്വരഹിതമായ ഭരണകൂടം നടത്തിയ കൊലപാതമാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ കടുത്ത വേദനയും നടുക്കവുമുണ്ടായി. സ്റ്റാന്‍ സ്വാമി ഫാ്ഷിസ്റ്റുകള്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ മഹേശ്വര സമദ്ദാര്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ ജീവിതം ചെലവഴിക്കുകയും അവരുടെ വിഭവങ്ങള്‍ക്കും ഭൂമിക്കും മേലുള്ള അവകാശത്തിനായി പോരാടുകയും ചെയ്ത വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി.

ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റ് ചെയ്ത് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ജയിലിലടച്ച 16 പേരില്‍ ഒടുവിലത്തെ ആളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗം മൂലം ബുദ്ധിമുട്ടിയ 84 വയസ്സുകാരനായ ഫാദര്‍ സ്റ്റാന്‍ അറസ്റ്റിലായവരില്‍ ഏറ്റവും പ്രായമുള്ളയാളും ദുര്‍ബലനുമായിരുന്നു. ആരോഗ്യസ്ഥിതി മോശമായിട്ടും തന്റെ ആദര്‍ശത്തിലെ കരുത്തും അചഞ്ചലമായ സമഗ്രതയും കൊണ്ട് അദ്ദേഹം എല്ലാവരേയും പ്രചോദിപ്പിച്ചു. ജയിലില്‍ സ്വന്തം ആരോഗ്യം മോശമായിരുന്നിട്ടും, അദ്ദേഹത്തിന്റെ ചിന്തകളും പ്രാര്‍ഥനകളും എല്ലായ്‌പ്പോഴും സഹ തടവുകാരെ കുറിച്ചായിരുന്നു. തന്നോടൊപ്പം ജയിലില്‍ കഴിയുന്നവരെ കുറിച്ചും വ്യത്യസ്തമായ കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളെക്കുറിച്ചുമാണ് അദ്ദേഹം അയച്ച കത്തുകളില്‍ വ്യാകുലപ്പെട്ടിരുന്നത്.

വയോധികനാണെന്നും അനാരോഗ്യമുള്ളയാളാണെന്നും അറിഞ്ഞിട്ടും കൊവിഡ് മഹാമാരിക്കിടയിലാണ് അദ്ദേഹത്തെ ജയിലിലടച്ചത്. 2020 ഒക്ടോബര്‍ എട്ടിന് അറസ്റ്റിലായപ്പോഴേക്കും അദ്ദേഹത്തിനെതിരായ അന്വേഷണം പൂര്‍ത്തിയായിരുന്നു. മാത്രമല്ല അദ്ദേഹം എവിടേക്കെങ്കിലും രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലുമായിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്ത് നവി മുംബൈയിലെ തലോജ ജയിലിലടയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it