Sub Lead

ഇസ്രായേലിനു വേണ്ടി ചാരപ്പണി; ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ഇസ്രായേലിനു വേണ്ടി ചാരപ്പണി; ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
X

ന്യൂഡല്‍ഹി: ഇസ്രായേലിനു വേണ്ടി ചാരപ്പണിയെടുത്തെന്ന് ആരോപിച്ച് ഖത്തറില്‍ എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാംഗങ്ങള്‍ക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി. ഖത്തര്‍ അപ്പീല്‍ കോടതിയാണ് എല്ലാവരുടെയും വധശിക്ഷ റദ്ദാക്കി ശിക്ഷയില്‍ ഇളവ് നല്‍കയിത്. എന്നാല്‍, ഇവര്‍ക്ക് തടവുശിക്ഷ ലഭിക്കും.മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് ഒക്ടോബര്‍ 26നാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് അറസ്റ്റിലായത്. മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ രാഗേഷ് ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ക്യാപ്റ്റന്‍മാരായ നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്രകുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, നാവികന്‍ രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷാ ഇളവ് നല്‍കിയ ഖത്തറിലെ അപ്പീല്‍ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കോടതിയില്‍ ഉണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടായിരുന്നു. തുടര്‍ന്നും എല്ലാ നിയമസഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വധശിക്ഷയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. നവംബര്‍ അവസാന വാരത്തിലാണ് അപ്പീല്‍ കോടതി സ്വീകരിച്ചത്.

Next Story

RELATED STORIES

Share it